ഇന്ത്യയുടെ പുതിയ പരിശീലക സംഘത്തിൽ നിന്ന് താൻ മാത്രം പുറത്തായതിൽ പൊട്ടിത്തെറിച്ച് മുൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ.
സംഘത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്നുറപ്പായപ്പോൾ ദേശീയ ടീം സെലക്ടറായ ദേവാങ് ഗാന്ധിയുടെ മുറിയിൽപ്പോയി ബംഗാർ കയർത്തു സംസാരിച്ചതായാണ് ആരോപണം.
ഇന്ത്യൻ പരിശീലക സംഘത്തിൽ തുടരാൻ അവസരം നൽകുന്നില്ലെങ്കിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഏതെങ്കിലും പോസ്റ്റിൽ തന്നെ നിയമിക്കണമെന്ന് ബംഗാർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ടീമംഗങ്ങൾ തനിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും പുറത്താക്കാനാവില്ലെന്നും ബംഗാർ അവകാശപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക