ഉന്നാവ് കേസിൽ പെൺകുട്ടിയുടെ മൊഴി പുറത്ത്. വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ നോക്കിയത് മുൻ ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗാര്‍ ആണെന്നാണ് ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി. തന്നെ ഇല്ലാതാക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് വാഹനാപകടം.
സര്‍ക്കാരിനും പോലീസിനും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്കി . ബി.ജെ.പി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയെ ജൂലൈ 28നാണ് ലോറി ഇടിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിച്ചത്.
അമ്മാവനെ കാണാന്‍ ജയിലില്‍ പോയി മടങ്ങവെയാണ് പെണ്‍കുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ 2 ബന്ധുക്കള്‍ മരണപ്പെടുകയും അഭിഭാഷകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടി ഇപ്പോഴും ദില്ലി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ഈ മാസം ആദ്യം വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ സിബിഐ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
സിബിഐക്ക് നല്കിയ മൊഴിയിലാണ് വാഹനാപകടത്തിന് പിന്നില്‍ കുല്‍ദീപ് സെന്‍ഗാര്‍ ആണെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയത്.
ഇല്ലാതാക്കുകയായിരുന്നു സെന്‍ഗറിന്റെ ലക്ഷ്യം. ഇതിന് വേണ്ടി നടത്തിയ ഗൂഡാലോചനയാണ് അപകടം എന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ലോറി കാറിന് നേരെ വരുന്നത് കണ്ട് വാഹനം ഓടിച്ച തന്റെ അഭിഭാഷകന് കാറിന്റെ ഗതി തിരിക്കാന്‍ നോക്കി. എന്നാല്‍ ലോറി ഡ്രൈവര്‍ കാര്‍ ലക്ഷ്യമാക്കി വന്ന് ഇടിച്ചുവെന്ന് പെണ്‍കുട്ടി സിബിഐയോട് പറഞ്ഞു.
ബലാത്സംഗ കേസിന്റെ വാദം കേള്‍ക്കാന്‍ ഉന്നാവ് കോടതിയില്‍ പോയപ്പോള്‍ വധഭീഷണി ഉണ്ടായി. കേസില്‍ പൊലീസ് പ്രതി ചേര്‍ത്ത സ്ത്രീയുടെ മകന് കോടതിക്ക് ഉള്ളില്‍ വന്ന് പോലും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു.
സര്‍ക്കാരിനും പോലീസിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലം ഉണ്ടായില്ലെന്നും മൊഴിയിലുണ്ട്. ഇതോടെ രാജ്യത്തെ ഞെട്ടിച്ച കേസിൽ പുതിയ വഴിത്തിരിവുണ്ടാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക