ഹാക്കിങ്ങും സൈബർ സുരക്ഷയും സംബന്ധിച്ച രാജ്യാന്തര സൈബർ സമ്മേളനം ഈ മാസം 25ന് കൊച്ചിയിൽ തുടങ്ങും.
കേരള പോലീസ് ഐടി മിഷന്റെ സഹകരണത്തോടെയാണ് പന്ത്രണ്ടാമത് കൊക്കൂൺ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി 1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.
സൈബര്‍ സുരക്ഷാ രംഗത്തെ വെല്ലുവിളികളെ കുറിച്ചുള്ള വിവിധ സെമിനാറുകളാണ് സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ 10 മുതൽ 15 ശതമാനം വരെ ഒരോ വർഷവും വർധിച്ചുവരികയാണെന്ന് എഡിജിപി മനോജ് എബ്രഹാം കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യ രണ്ടു ദിവസം സൈബര്‍ സുരക്ഷാ രംഗത്തെ വിഷയങ്ങളെക്കുറിച്ചുള്ള ശില്പശാലകളും 26 നും 27 നും രാജ്യാന്തര സമ്മേളനവും നടക്കും.
ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഗവേഷണ സംഘടനയുടെ ആഭിമുഖ്യത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര പബ്ലിക് പ്രൈവറ്റ് സൈബര്‍ സെക്യൂരിറ്റി ഡാറ്റാ ഹാക്കിങ്ങിന്റെ വാര്‍ഷിക സമ്മേളനമാണ് കൊക്കൂണ്‍.
കേരളാ പോലിസിന്റെയും സംസ്ഥാന ഐടി മിഷന്റെയും ആഭിമുഖ്യത്തില്‍ സൊസൈറ്റി ഫോര്‍ പോലീസിംഗ് ഓഫ് സൈബര്‍ സ്പേസുമായി ചേര്‍ന്നാണ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക