പത്തനംതിട്ട: പോലീസ് സ്റ്റേഷനിൽ ഇനി മുതൽ തൊണ്ടിമുതൽ സൂക്ഷിക്കാൻ സ്മാർട്ട് സംവിധാനം.തൊണ്ടിമുതൽ സ്റ്റേഷനിലെ ഏതെങ്കിലും മുറിയിൽ സൂക്ഷിക്കുന്നതിന് പകരം പ്രത്യേകം തൊണ്ടിമുറി തന്നെയാണ് തയ്യാറാക്കിയത്.
ഹൈടെക് തൊണ്ടിമുറി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒക്ടോബർ പതിനഞ്ചിനകം നടപ്പാക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിട്ടുണ്ട്.
വിവിധ കേസുകളിൽ തൊണ്ടിയായി പിടിച്ചെടുക്കുന്ന വസ്തുക്കൾ കോടതികൾ പോലീസിനാണ് കൈമാറുന്നത്.തൊണ്ടിമുതലിന്റെ സൂക്ഷിപ്പും പരിപാലനവും പോലീസിന് എന്നും കീറാമുട്ടിയാണ്.
അശാസ്ത്രീയമായും,അടുക്കും ചിട്ടയുമില്ലാതെയും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നത് അനവധി ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയിരുന്നു.ഇത് പരിഹരിക്കാനുള്ള ശ്രമമാണ് ക്യൂ.ആർ കോഡ് ഉപയോഗിച്ച് തൊണ്ടിമുറി സ്മാർട്ടാക്കാമെന്ന ആശയത്തിലേക്ക് എത്തിയത്.
പത്തനംതിട്ട സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്.പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ന്യൂമാൻ.
തൊണ്ടിമുതലുകൾ കൃത്യമായി രേഖപ്പെടുത്തി വിവരങ്ങൾ കമ്പ്യൂട്ടറിൽ സൂക്ഷിക്കും.പോലീസിന്റെ ഓൺലൈൻ സംവിധാനമായ ക്രൈം ഡ്രൈവുമായി ഇവയെ ബന്ധിപ്പിക്കും.തുടർന്ന് കേസിന്റെ അനുബന്ധ വിവരങ്ങൾ ഉൾപ്പെടുത്തിയ ക്യൂ.ആർ കോഡ് തൊണ്ടി സാധനങ്ങളിൽ പതിപ്പിക്കുകയുമാണ് ചെയ്യുന്നത്.
കൃത്യമായി തൊണ്ടിമുതലുകൾ കോടതികളിൽ വിചാരണവേളയിൽ എത്തിക്കാനും അവ യഥാവിധം തീർപ്പാക്കാനും കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
ഹൈടെക് തൊണ്ടിമുറി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒക്ടോബർ പതിനഞ്ചിനകം സജ്ജീകരിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക