പ്രസവിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളെ മുക്കിക്കൊന്ന് മാതാപിതാക്കൾ. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. കൂലിപ്പണിക്കാരനായ വസീമിനും ഭാര്യ നസ്മയ്ക്കും ഏഴ് വയസുള്ള ഒരു മകനുണ്ട്. ഇതിനിടെയാണ് നസ്മ വീണ്ടും ഗര്‍ഭിണിയായത്. പ്രസവിച്ചപ്പോള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍. അവര്‍ക്ക് 20 ദിവസം പ്രായമായപ്പോഴേക്കും വസീമും നസ്മയും ചേർന്ന് കുഞ്ഞിങ്ങളെ കുളത്തിൽ എറിഞ്ഞ് കൊല്ലുകയായിരുന്നു.
പിന്നീട് കുഞ്ഞുങ്ങളെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്കി. എന്നാല്‍ അന്വേഷണത്തില്‍ വസീമും നസ്മയും ചേര്‍ന്നാണ് കുഞ്ഞുങ്ങളെ കൊന്നതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ അവര്‍ കുറ്റം സമ്മതിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ഇരട്ടക്കുഞ്ഞുങ്ങളെ കൂടി നോക്കാനുള്ള അവസ്ഥയില്ലാത്തതിനാല്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് മൊഴി നൽകി.
സ്വന്തം മാതാപിതാക്കൾ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനെ ഫിലിസൈഡ് എന്നാണ് ശാസ്ത്ര ലോകം പറയുന്നത്. 18 വയസ് വരെയുള്ള കുട്ടികളെയാണ് ഫിലിസൈഡില്‍ ഇരകളായി കണക്കാക്കുന്നത്. കുഞ്ഞിനെ ഈ ലോകത്തേക്ക് വിട്ടുകൊടുക്കാനുള്ള വിസമ്മതം. അതായത്, മാതാപിതാക്കൾ അനുഭവിച്ച
കഷ്ടതകള്‍ അറിയാതിരിക്കാൻ വേണ്ടി കൊലപെടുത്താം. രണ്ടാമതായി, കുഞ്ഞുങ്ങളെ എന്തെങ്കിലും കാരണത്തില്‍ ഭീകരമായി പീഡിപ്പിക്കുന്ന മാനസികാവസ്ഥ . ഇതില്‍ പലപ്പോഴും കുഞ്ഞിന്റെ മരണം അച്ഛനോ അമ്മയോ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് അവരറിയാതെ തന്നെ സംഭവിക്കുന്നു.
എന്തെങ്കിലും മാനസികാസ്വാസ്ഥ്യമുള്ള മാതാവോ പിതാവോ അക്കാരണത്തില്‍ കുഞ്ഞിനെ കൊല്ലുന്നത്. ആഗ്രഹിക്കാതെ ജനിക്കുന്ന കുഞ്ഞിനോടുള്ള ദേഷ്യം. പിന്നെ പങ്കാളിയോടുള്ള വൈരാഗ്യം കൊണ്ട് അച്ഛനോ അമ്മയോ കുഞ്ഞിനെ കൊല്ലുന്നത്. എന്നാൽ ഈ രോഗത്തിൽ നിന്ന് മനുഷ്യരെ മുക്തമാക്കാൻ ബുദ്ധിവികാസം തുടങ്ങുന്ന കാലം മുതല്‍ തന്നെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധ്യമുണ്ടാക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ ഈ മാനസിക അവസ്ഥയിൽ നിന്ന് മാറ്റം ഉണ്ടാക്കാൻ കഴിയു.
പ്രതികരിക്കാൻ ഇവിടെ എഴുതുക