ഒരിടവേളയ്ക്ക് ശേഷം ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് വിനയന് വീണ്ടും മലയാള സിനിമയിൽ സജീവമായത്.
കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ചിത്രം ഹിറ്റായതോടെ, ആകാശ ഗംഗ രണ്ടാം ഭാഗവുമായിട്ടാണ് സംവിധായകന് വീണ്ടും എത്തുന്നത്.
അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന സിനിമ റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.
നവംബര്‍ ഒന്നിനാണ് ആകാംശ ഗംഗ 2 തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
അതേസമയം ഈ അവസരത്തില്‍ തന്നെ നിരുത്സാഹപ്പെടുത്താനായി ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് വിനയന് തുറന്നുപറഞ്ഞിരുന്നു.
ആകാംശ ഗംഗ 2വിന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നതിനിടെയാണ് വിനയന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 29 വര്‍ഷമായി, ഒത്തിരി നല്ല സിനിമകള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്.
അതോടൊപ്പം മോശം സിനിമകളും എന്റെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരാളെ കൈയും കാലും കെട്ടിയിട്ടിട്ട് ചങ്ങലയ്ക്ക് ഇട്ടിട്ട് അയാളോട് നടക്കാന്‍ പറയുക.
എന്നിട്ട് അത് കണ്ടിട്ട് നടപ്പ് ശരിയായില്ല കൈവീശല്‍ ശരിയായില്ല എന്നൊക്കെ പറയുന്നതുപോലെയാണ് 2008നും 2018നും ഇടയില്‍ ഇറങ്ങിയ ചില സിനിമകളെ എടുത്തിട്ട് എന്റെ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത്.
അത് എന്നോട് ഇപ്പോഴും ദേശ്യമുളള ചില സുഹൃത്തുക്കളുണ്ട് എന്നതിനുള്ള തെളിവാണ് വിനയന് പറയുന്നു. പുതുമുഖ നടി ആരതിയാണ് ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി രണ്ടാ ഭാഗത്തില്‍ എത്തുന്നത്.
ആദ്യ ഭാഗത്തില്‍ നായകനായ റിയാസും ആകാശ ഗംഗ 2വിലൂടെ തിരിച്ചെത്തുന്നുണ്ട്.
സലീംകുമാര്‍,ഹരീഷ് കണാരന്, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, ധര്മ്മജന് ബോള്‍ഗാട്ടി,രമ്യാ കൃഷ്ണന്, ഹരീഷ് പേരടി, സുനില്‍ സുഗത ,പ്രവീണ, ഇടവേള ബാബു തെസ്നി ഖാന് തുടങ്ങി മലയാളത്തിലെ ശ്രദ്ധേയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക