മരട് ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ തുരുന്നതിനിടെ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്.
ഫ്ളാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഇത് ഭരണ സ്തംഭനമാണെന്നും കാണിച്ച് സർക്കാരിന് ഭരണ സമിതി കത്തയച്ചു.
ഫ്ളാറ്റ് പൊളിക്കൽ വിഷയത്തിൽ സുപ്രിംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ളാറ്റ് പൊളിപ്പിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്.
നിലവിലുള്ള സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം. ഫ്ളാറ്റ് പൊളിക്കലിനുള്ള തുടർ നടപടിയുമായി സബ്കളക്ർ മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്.
സെക്രട്ടറി ചുമതലയിൽ വന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നഗരസഭയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപടുന്നില്ലെന്നാണ് കൗൺസിലിന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക