മോഹൻലാലിനെതിരെ ബോഡി ഷെയിമിംങ്ങ് നടത്തിയവർക്കെതിരെ നടൻ ഹരീഷ്പേരാടിയുടെ ഫേസ്ബുക് പോസ്റ്റ്.
ഈ മനുഷ്യനെ ബോഡി ഷെയിമിംങ്ങ് നടത്തിയവരോടാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ കുഞ്ഞാലി മരക്കാറുടെ മലയാളവും തമിഴും ഡബ്ബിംഗ് പൂര്‍ത്തിയാക്കി.
ഞാനും ഈ മഹാനടനും തമ്മില്‍ അതിവൈകാരികമായ ഒരു സീനുണ്ട്. അതില്‍ തന്റെ മുഖത്തിന്റെ ഒരു ഭാഗം മാത്രം തന്ന് ഈ മനുഷ്യന്റെ ഒരു അഭിനയ മുഹൂര്‍ത്തമുണ്ട്. അതില്‍ കുഞ്ഞാലിയുടെ ഹൃദയമായിരുന്നു അവിടെ മുഴുവന്‍ പ്രകാശിച്ചത്.
നിരവധി തവണ ആവര്‍ത്തിച്ച കണ്ടിട്ടും കുഞ്ഞാലിയുടെ മനസ്സ് കവരാനുള്ള ഈ അഭിനയ തസ്ക്കരന്റെ വിദ്യ എന്താണെന്ന് ഒരു അഭിനയ വിദ്യാര്‍ത്ഥി എന്ന നിലക്ക് ഞാനിപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
ആയോധനകലയിലെ പുലികളായ ഒരു പാട് ശരീരഭാരമുള്ള കളരിഗുരുക്കന്മാരെ കണ്ട വടക്കന്‍ കളരിയുടെ നാട്ടില്‍ നിന്ന് വരുന്ന എനിക്ക് ഈ ബോഡി ഷെയിമിംങ്ങിനെ അറിവില്ലായ്മയായി മാത്രമെ കാണാന്‍ പറ്റുകയുള്ളു. ലാലേട്ടാ വിണ്ടും ഒരു ലാല്‍ സലാം.
പ്രശസ്തനടന്‍ ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഒരു കുറിപ്പാണിത്. സമീപകാലത്ത് മോഹന്‍ലാല്‍ എന്ന നടനെ എതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിന് ഇപ്പോള്‍ ശക്തമായ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഈ നടന്.
അദ്ദേഹത്തിന്റെ ശാരീരിക ഘടനയെക്കുറിച്ചുള്ള ഇല്ലാത്ത പോരായ്മളെ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ വിരോധികള്‍ നടക്കുന്ന പ്രചരണത്തിന് ഇപ്പോള്‍ ശക്തമായ തിരിച്ചടി കിട്ടിയിരിക്കുകയാണ്. കഴിഞ്ഞദിവസം മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
ചിത്രത്തില്‍ നല്ല രീതിയില്‍ ശാരീരിക വണ്ണം തോന്നിപ്പിക്കുന്ന തരത്തിലുള്ള മോഹന്‍ലാലിന്റെ രൂപത്തെ സൈബര്‍ പോരാളികള്‍ നന്നേ ട്രോളുകയുണ്ടായി. ഫാന്‍സ് ഫൈറ്റ്ന്റെ ഭാഗമായി നടക്കാറുള്ള ട്രോളുകളിലെ പോലെ ആയിരുന്നില്ല ഇത്തവണ മോഹന്‍ലാല്‍ നേരിട്ട ട്രോളുകള്‍. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വാര്‍ത്തയായി തന്നെ മാറി.
എന്നാല്‍ കളിയാക്കി ആര്‍ക്കും വിമര്‍ശിച്ചവര്‍ക്ക് മോഹന്‍ലാല്‍ എന്ന നടന്റെ റേഞ്ച് മനസ്സിലാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക