കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതു സര്‍ക്കാര്‍ നേരത്തേ നല്‍കിയിരുന്നു. ഇതിനുപുറമേയാണ് ഒന്നരക്കോടി രൂപ കൂടി നഷ്ടപരിഹാരം നല്‍കാനുള്ള ശുപാര്‍ശ.
ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ 20 വര്‍ഷം മുൻപ് നമ്പി നാരായണന് നല്കിയ കേസ് ഇപ്പോള്‍ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാകാന്‍ ഇനിയും കാലതാമസമുണ്ടാവും. അതിനുമുൻപ് നമ്പി നാരായണനുമായി ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി.) ഡയറക്ടര്‍കൂടിയായ കെ. ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്.
വിഷയത്തില്‍ ജയകുമാര്‍ രണ്ടുതവണ നമ്പി നാരായണനുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത്രയുംകാലം നീതി വൈകിയതു കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാരം ഒന്നരക്കോടിയായി നിശ്ചയിച്ചത്. ഈ തുക നമ്പിനാരായണന് സ്വീകാര്യമാകുമെന്നും ജയകുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ക്കുടുങ്ങി പുറത്തായതു കാരണം നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നഷ്ടപരിഹാരം സംബന്ധിച്ച സര്‍ക്കാരിന്റെ ഏതു തീരുമാനവും സ്വാഗതംചെയ്യും,ആരോടും വിരോധമില്ലെന്നും കേസ് യുക്തിപരമായി പര്യവസാനിക്കണം. അതാണ് തന്റെ ആഗ്രഹമെന്നും നമ്പിനാരായണൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക