ലക്നോ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ തര്‍ക്ക ഭൂമിയായ അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബര്‍ പത്തുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അടുത്ത മാസം വിധി വരാനിരിക്കെയാണ് ജില്ലാ മജിസ്ട്രേറ്റ് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അയോധ്യ ജില്ലാ മജിസ്ട്രേറ്റ് അനുജ് കുമാര്‍ ഝായാണ് ഉത്തരവിട്ടത്. ദീപാവലി ഉത്സവത്തിന്റെ പശ്ചാത്തലത്തിലും സുപ്രീം കോടതി വിധി വരാനിരിക്കുന്നതിനാലുമാണ് ക്രമസമാധാന പരിപാലനം ഉദ്ദേശിച്ച് സെക്ഷന്‍ 144 അനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നിവര്‍ക്കായി വീതിച്ചു നല്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേയുള്ള 13 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. അയോധ്യ വിഷയത്തില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പട്ട പ്രശ്നങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നു കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക