സിലിയുടെ കൊലപാതകത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് ബന്ധു സേവ്യർ. കൂടത്തായി കൊലക്കേസ് പ്രതി ജോളി സിലിയുടെ സ്വർണം കവർന്നിരിക്കാമെന്ന് സേവ്യർ പറഞ്ഞു.
സിലിയുടെ മരണ ശേഷം ഭർത്താവ് ഷാജു സിലിയുടെ സ്വർണ്ണം മടക്കി തന്നില്ല. വിവാഹത്തിന് നൽകിയത് 50 പവൻ സ്വർണമാണ് സിലിക്ക് നൽകിയിരുന്നത്. എന്നാൽ സിലിയുടെ മരണ ശേഷം തിരികെ കിട്ടിയത് താലിമാല മാത്രമാണ്. സ്വർണം പള്ളിയിൽ നിക്ഷേപിച്ചെന്ന് ഷാജു പറഞ്ഞിരുന്നു. എന്നാൽ ഇത് സിലിയുടെ കുടുംബം വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം വേണമെന്നും സേവ്യർ പറഞ്ഞു.
കൂടത്തായി കൊലപാതക പരമ്പരയിൽ പെട്ടതാണ് സിലിയുടെ കൊലപാതകവും. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് കൊല്ലപ്പെട്ട സിലി.
കൂടത്തായിലെ ഓരോ കൊലപാതങ്ങളുടേയും കാരങ്ങൾ കണ്ടെത്തി അന്വേഷണ സംഘം. മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാനെന്ന് ജോളി പറഞ്ഞു.
അതേസമയം, കൊലപാതകങ്ങളുടെ ഓരോന്നിന്റെയും കാരണങ്ങൾ ഇന്ന് നടന്ന ചോദ്യം ചെയ്യലിൽ ജോളി വെളിപ്പെടുത്തി. മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയത് രഹസ്യങ്ങൾ പലതും അറിയാമെന്നതിനാൽ. റോയിയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ടത് വൈരാഗ്യം കൂടുതൽ വർധിപ്പിച്ചു.
റോയി തോമസും മഞ്ചാടി മാത്യുവും ജോളിക്കെതിരായി നീങ്ങുന്നു എന്ന സംശയവും കൊലപാതകത്തിലേക്ക് നയിച്ചു. മഞ്ചാടിയിൽ മാത്യുവിന് പൊന്നാമറ്റം കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നുവെന്നും. പലപ്പോഴും മരിച്ച റോയിയും മഞ്ചാടുയിൽ മാത്യുവും സംസാരിക്കുമ്പോൾ തനിക്കെതിരെയുള്ള കാര്യങ്ങൾ സംസാരിക്കുണ്ടോ എന്ന സംശയമാണ് ഓരോരുത്തരെയായി ഇല്ലാതാക്കുന്നതിലേക്ക് നയിച്ചതെന്നും ജോളി പറഞ്ഞു.
ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തില്‍ തഹസില്‍ദാര്‍ ജയശ്രീയുടെ മൊഴി ഇന്നുവീണ്ടും എടുക്കുമെന്നു വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥന് ഡപ്യൂട്ടി കലക്ടര്‍ സി.ബിജു പറഞ്ഞു.
ജയശ്രീയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയെങ്കിലും ഇന്നലെ തെളിവെടുപ്പില്‍ ലഭിച്ച വിവരങ്ങള്‍ വച്ചു വ്യക്തത വരുത്താനാണു വീണ്ടും മൊഴിയെടുക്കുന്നത്.
വ്യാജ രേഖകള്‍ ഉപയോഗിച്ചു ജോളി ആദ്യ ഭര്‍ത്താവ് റോയിയുടെ പിതാവ് ടോം തോമസിന്റെ സ്വത്ത് കൈവശപ്പെടുത്താന്‍ ശ്രമിച്ച സംഭവം നടക്കുന്ന കാലത്തെ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറിയോട് ഉച്ചയ്ക്കു ശേഷം എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ മൊഴിയും ഇന്നു വിശദമായി എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക