അടൂരിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതികൾ മരിച്ചു . നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍(30) ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്പ സത്യന്(27) എന്നിവരാണ് മരിച്ചത്. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും മരുന്ന് വാങ്ങിവരുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപെട്ടത്.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാവേലിക്കര-അടൂര്‍-മങ്ങടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘മോണിങ് സ്റ്റാര്‍’ ബസ് അടൂര്‍ റവന്യൂ ടവര്‍ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണംവിട്ടത്. ഈ സമയം റോഡരികിലൂടെ നടന്നുവരികയായിരുന്ന ദമ്പതിമാര്‍ക്ക് നേരെ ബസ് പാഞ്ഞുകയറുകയായിരുന്നു. ബസിന് അടിയില്‍പ്പെട്ട ഇരുവരെയും 15 മിനിറ്റിനുശേഷമാണ് പുറത്തെടുത്തത്.
സംഭവസമയത്ത് ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടമുണ്ടായ ഉടന്‍ കണ്ടക്ടര്‍ ഒഴികെയുള്ള മറ്റു ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക