തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ(ഐഎന്‍ടിയുസി) നേതൃത്വത്തില്‍ നാളെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക്.
രണ്ടു വര്‍ഷംകൊണ്ടു കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്നും കണ്‍സോര്‍ഷ്യം കരാര്‍ നടപ്പാക്കുന്നതോടെ ശമ്ബളവും പെന്‍ഷനും മുടങ്ങില്ലെന്നും പ്രഖ്യാപിച്ച ധനമന്ത്രിയാണ് ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്കാന് അനുവദിച്ച സര്‍ക്കാര്‍ വിഹിതമായ 20 കോടി വെട്ടിക്കുറച്ച് ശമ്പളവിതരണം താറുമാറാക്കിയതെന്നു ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി കുറ്റപ്പെടുത്തി.
മൂന്നു വര്‍ഷത്തിനകം 3,000 ബസിറക്കുമെന്നു പറഞ്ഞ്, ഇറക്കിയത് 101 ബസുകള്‍ മാത്രമാണ്. ഒരു പുതിയ ബസ്സിറക്കാത്ത ശബരിമലക്കാലം ഇതാദ്യമാണ്. യുഡിഎഫ് ഭരണകാലത്തു മികച്ച നിലയിലെത്തിച്ച കെഎസ്ആര്‍ടിസിയെ സുശീല്‍ഖന്നയുടെ യുക്തിരഹിത റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെ ഇടതു സര്‍ക്കാര്‍ തകര്‍ത്തു. കോടതിയില്‍ ഒത്തുകളി നടത്തി 9,500 പേരെ പിരിച്ചുവിട്ടതായും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക