പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ക്രമക്കേടിൽ വകുപ്പുതല നടപടി. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എറണാകുളം ഡിവിഷന്/ആലുവ സെക്ഷന്‍ എന്നിവിടങ്ങളില്‍ ധനകാര്യ പരിശോധന വിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ 2013 മുതല്‍ 2016 വരെയുള്ള കാലത്ത് ചെയ്യാത്ത മരാമത്ത് പ്രവൃത്തികള്‍ക്ക് തുക മാറി നല്‍കുക, വ്യാജരേഖ ചമച്ചു സെക്യുരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തുക തുടങ്ങിയവ കണ്ടെത്തി.
ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായി കണ്ടെത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ലതാ മങ്കേഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ മനോജ്, ജൂനിയര്‍ സൂപ്രണ്ട് ഷെല്‍മി എന്നിവരെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും സര്‍ക്കാരിനുണ്ടായ 1,77,62,492 രൂപയുടെ നഷ്ടം ഉത്തരവാദികളില്‍ നിന്നും ഈടാക്കുന്നതിനും കരാറുകാരന് സുബിന് ജോര്‍ജ്ജിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം ക്രമക്കേടുകള്‍ സംസ്ഥാനത്ത് പല ഓഫീസുകളിലും ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഹുമയൂണ്‍ എസ് – സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, ബല്‍ദേവ് – സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, സുജാറാണി ടി.എസ് – സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, ബിന്ദു കെ.ടി – സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, സലീന എ – ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, കെ.എസ് ജയരാജ് – എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ബെന്നി ജോണ്‍ – എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഷാബു എം.ടി – എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സജിന എസ്.ജെ – അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, സുനില്‍ എസ് – അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, മെജോ ജോര്‍ജ്ജ് വി – അസി. എഞ്ചിനീയര്‍, ജെറി ജെ തൈക്കുടന്‍ – ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് , പി ശ്രീരേഖ – അഡിമിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, സജീവ്കുമാര്‍ സി.കെ – ഓവര്‍സിയര്‍ എന്നിവരാണ് നടപടി നേരിട്ട ഉദ്യോഗസ്ഥർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക