മസാജ് പാർലറിന്റെ മറവിൽ കൊച്ചി നഗരത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവമാവുന്നു. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കൽ പോലീസിന്റേയും സഹായത്തോടെയാണ് മസാജ് പാർലർ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം.
മസാജിങ്ങിനായി പെൺവാണിഭ സംഘങ്ങൾ സ്ത്രീകളെ എത്തിക്കുന്നത് കോളേജുകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും എന്ന് മലയാളത്തിലെ ഒരു സ്വകാര്യ ചാനലിന്റെ അന്വേഷണത്തിൽ തെളിഞ്ഞു.
കൊച്ചി നഗരത്തിലെ ഹൃദയ ഭാഗങ്ങളായ കലൂർ ,പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭ സംഘങ്ങൾ പ്രവർത്തനം ശക്തമാക്കിയിരിക്കുന്നത്. ഇടപ്പള്ളി മോഡേൺ ബ്രഡ് ബസ് സ്റ്റോപ്പിന് മുന്നിലുള്ള ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മസാജിങ് പാർലറാണിത്.
ഇവിടെ എത്തുന്ന പുരുഷൻമാരായ ഇടപാടുകാർക്ക് മസാജ് ചെയ്തു നൽകുന്ന സ്ത്രീകളാണ്. 30 മിനിറ്റിന് 1500 രൂപയും 1 മണികൂറിന് 3000 രൂപയും നൽകിയാൽ ഹാപ്പി എൻഡിങ്ങ് ഉണ്ടാകുമെന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. മാംസ കച്ചവടത്തിനായി അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് സ്ത്രീകളെ എത്തിച്ചിരിക്കുന്നത്.
ഈ സ്ഥാപനങളുടെ നടത്തിപ്പുകാർക്ക് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല ഇവിടെ എത്തുന്ന ഇടപാടുകാരെ ഫോൺ നമ്പറും, പേരും എഴുതിയെടുക്കുന്ന ഡയറിയിൽ ഉന്നത പൊലീസ് ഉദ്യേഗസ്ഥരുടെ പേരും നമ്പറുകളും എഴുതി ചേർത്തിട്ടുണ്ട്.
നഗര മധ്യത്തിൽ പരസ്യമായി പെൺവാണിഭം നടത്തിയിട്ടും ഇത്തരക്കാരെ പിടികൂടാൻ അധികാരികൾ തയാറാക്കുന്നില്ല. ഇത് ഗൗരവകരമായ വീഴ്ചയാണ് കാണിക്കുന്നത്. അധികാരികൾ അടിയന്തിരമായി ഈ പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ നമ്മുടെ നാട്ടിലെ പല പെൺകുട്ടികളും ഇവരുടെ ചതിയിൽ വീഴുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക