പോണ്‍സൈറ്റുകളില്‍ നിന്നും വീഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.
മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്സിസ്ബോട് എന്ന സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഇത് സാധ്യമാക്കുന്നത്.
സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളില്‍ നിന്നും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വീഡിയോയോ പാട്ടുകളോ സോഫ്റ്റ്വെയറോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴെല്ലാമായിരിക്കും പ്സിസ്ബോട് കംപ്യൂട്ടറിലെത്തുന്നത്.
ഇരകളെ കണ്ടെത്തി വീഡിയോ റെക്കോഡ് ചെയ്തു കഴിഞ്ഞാല്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കും. പണം തന്നില്ലെങ്കില്‍ അശ്ലീല സൈറ്റ് കാണുന്ന വീഡിയോയും തിരച്ചില്‍ ഹിസ്റ്ററിയും കുടുംബക്കാര്‍ക്ക് അയക്കുമെന്നായിരിക്കും ഭീഷണി. എന്നാല്‍ ഹാക്കര്‍മാരുടെ ഭീഷണിയ്ക്ക് വഴങ്ങരുതെന്നാണ് സുരക്ഷാ ഉപദേശകര്‍ പറയുന്നത്.
കൂടാതെ സുരക്ഷിതമല്ലാത വെബ്സൈറ്റുകളില്‍ നിന്നും ഒരു കാരണവശാലും ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ആപ്ലിക്കേഷനുകളും സോഫ്റ്റ്വെയറുകളും യഥാസമയം അപ്ഡേറ്റ് ചെയ്യുകയും ചെയ്യണം. അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്വേഡുകള് നല്‍കുകയും ചെയ്യണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക