സുക്രെ: തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതടക്കമുള്ള രാജ്യദ്രോഹക്കുറ്റത്തിന് മുന്‍ ബൊളീവിയന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറണ്ട്. മുന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സിനെതിരെയാണ് ബൊളീവിയന്‍ അറ്റോര്‍ണി ജനറല്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബൊളീവിയന്‍ ആഭ്യന്തരമന്ത്രി ആര്‍തുറോ മുറില്ലോ ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അധികാരമേറ്റെടുക്കുന്നതിന് മുമ്പും ശേഷവും 35 മരണങ്ങള്‍ക്ക് കാരണമായ ഏറ്റുമുട്ടലുകള്‍ മുന്‍ പ്രസിഡന്റ് ഇവോ മൊറേല്‍സ് പ്രോത്സാഹിപ്പിച്ചുവെന്നായിരുന്നു ആരോപണം. മൊറേല്‍സിനെതിരെ ആഭ്യന്തരമന്ത്രി അര്‍തുറോ മുറില്ലോ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു.
സുരക്ഷാ സേനയുടെയും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നവംബറില്‍ ആയിരുന്നു മോറേല്‍സ് രാജി വച്ചത്. ഒക്ടോബര്‍ 20 ലെ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കണക്കാക്കുന്നതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന് അമേരിക്കന്‍ സ്റ്റേറ്റ്സ് ഓഡിറ്റില്‍ വ്യക്തമായിരുന്നു. രാജിവച്ച ശേഷം അധികാരമേറ്റ ജീനൈന്‍ അനസിന്റെ ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കാനായി, മൊറേല്‍സ് തന്റെ അനുഭാവികളോട് നഗരങ്ങളെ ഉപരോധിക്കാന്‍ ഉത്തരവിട്ടതായി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക