തിരുവനന്തപുരം: പൗരത്വ നിയമ ഭേതഗതിക്കെതിരായ നിയമ സഭ പ്രമേയത്തിന് ഭരണഘടനാ നിയമ സാധ്യത ഇല്ലന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പൗരത്വ പ്രശ്നം പൂർണമായും കേന്ദ്ര വിഷയമാണെന്നും സംസ്ഥാനം വെറുതെ സമയം പഴേക്കണ്ടതില്ലെന്നും എതിരഭിപ്രായം പ്രകടിപ്പിക്കുന്നതിനു വിരോധം ഇല്ലന്നും ഗവർണർ തിരുവനന്തപുരത്തു പറഞ്ഞു.
കേരളത്തിൽ ഒരുതരത്തിലും വിഭജനം കൊണ്ടോ നിയമപരമല്ലാത്ത കുടിയേറ്റങ്ങൾ കൊണ്ടോ അല്ലെങ്കിൽ നുഴഞ്ഞു കയറ്റക്കാരോ ഇല്ലാത്ത ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടു ഇത്തരം പ്രേശ്നങ്ങൾ ഒന്നും തന്നെ ബാധകമല്ല എന്ന് ഗവർണർ കൂട്ടിചേർത്തു.
ചരിത്ര കോൺഗ്രസിന്റെ പ്രതിനിധികളെയും അദ്ദേഹം വിമർശിച്ച് സംസാരിച്ചു.അവർ കേരള സർക്കാരിനോട് ആവിശ്യപെട്ടത് കേന്ദ്ര നിയമം പാലിക്കേണ്ടതില്ല എന്നാണ്. അതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പ്രമേയം വന്നെതെന്നും ഗവർണർ വിമർശിച്ചു.
ചരിത്ര കോൺഗ്രസ് ചരിത്രത്തെ കുറിച്ച് ചർച്ച ചെയ്യാതെ പൗരത്വ പ്രശനാവും കേന്ദ്ര സർക്കാർ പാസ്സാക്കിയ നിയമം ലംഖിക്കണം എന്നും ആവിശ്യപ്പെട്ടതിൽ മറ്റു ഉദ്ദേശങ്ങളും ചരിത്ര കോൺഗ്രസിന്റെ ഉപദേശത്തിൽ ഉണ്ടെന്ന് ഗവർണർ പറഞ്ഞു.
അതുകൊണ്ടുതന്നെ പൗരത്വ പ്രശ്നത്തിലും ചരിത്ര കോൺഗ്രസ് സംഘടിപ്പിച്ച പ്രശ്നത്തിലും ഗുരുതരമായ ആക്ഷേപങ്ങളാണ് ഇപ്പോൾ ഗവർണർ മുന്നോട്ടു വെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക