റെയിൽവേയിൽ 100 റൂട്ടുകളിൽ 150 സ്വകാര്യ ട്രെയിനുകൾ ഓടിക്കാനുള്ള പദ്ധതിയുമായി റെയിൽവേ മന്ത്രാലയവും നീതി ആയോഗും. ആകെമൊത്തം 22500 കോടിയുടേതാണ് പദ്ധതി.
മുംബൈ സെൻട്രൽ – ദില്ലി, ദില്ലി – പട്ന, അലഹബാദ് – പുണെ, ദാദർ – വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. ഹൗറാ – ചെന്നൈ, ഹൗറ – പട്ന, ഇൻഡോർ – ഒഖ്ല, ലക്നൗ – ജമ്മു താവി, ചെന്നൈ -ഒഖ്ല, ആനന്ത് വിഹാർ – ഭഗൽപുർ, സെക്കന്ദ്രബാദ് – ഗുവാഹത്തി, ഹൗറ – ആനന്ത് വിഹാർ എന്നീ റൂട്ടുകളിലും സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ ആലോചിക്കുന്നുണ്ട്.
തത്പരകക്ഷികൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഡിസ്കഷൻ പേപ്പറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 100 റൂട്ടുകൾ 10-12 ക്ലസ്റ്ററുകൾ ആയി തിരിച്ചിരിക്കുന്നു. സ്റ്റേഷനുകളിൽ നിർത്തുന്ന സമയം, നിരക്ക്, കോച്ചുകൾ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ട്രെയിൻ ഉടമകൾക്ക് തീരുമാനം എടുക്കാനാവും.
നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയവും നീതി ആയോഗും ഉറപ്പുപറയുന്ന
പ്രതികരിക്കാൻ ഇവിടെ എഴുതുക