മലയാളി വ്യവസായിയെ കൊലപ്പെടുത്തിയ അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ മുംബൈ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് പൊലീസ് കസ്റ്റഡിയിലുള്ള മകള്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍. ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സിന്റെ എംഡിയും മലയാളിയുമായ തക്കിയുദ്ദീന് വാഹിദിനെ കൊലപ്പെടുത്തിയ അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് മുംബൈ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഈസ്റ്റ്വെസ്റ്റ് എയര്‍ലൈന്‍സ് എംഡിയായിരുന്ന മലയാളിയായ തക്കിയുദ്ദീന് വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും സംഘാംഗമായിരുന്ന ഇജാസ് രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാനഡയിലേക്ക് കടന്നു. ഇജാസിന്റെ മകള്‍ സോണിയ ലക്ഡാവാല കഴിഞ്ഞ ദിവസം മുംബൈയില്‍ അറസ്റ്റിലായിരുന്നു. ഇവരാണ് ഇജാസ് ബുധനാഴ്ച്ച പാട്നയില്‍ എത്തുമെന്ന വിവരം പൊലീസിന് നല്‍കിയത്.
തക്കിയുദ്ദീന് വാഹിദിനെ കൊലപ്പെടുത്തിയ കേസ് കൂടാതെ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍, കൊലപാതകശ്രമം തുടങ്ങി ഇരുപത്തഞ്ചോളം കേസുകള്‍ ഇജാസിനെതിരെയുണ്ട്. ആറുമാസമായി ഇജാസിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ പട്നയില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് മുബൈ പൊലീസിന്റെ ആന്റി എസ്റ്റോര്ഷന് സെല്‍ ഇജാസിനെ അറസ്റ്റ് ചെയ്തത്. മുമ്ബ് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും അനുയായി ആയി ഇജാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബര്‍ 28ന് ഇജാസിന്റെ മകളെ അറസ്റ്റ് ചെയ്തതിരുന്നു. ഇജാസ് ലക്ഡാവാലയുടെ നിര്‍ദേശപ്രകാരം ബാന്ദ്രയിലെ ഒരു വ്യവയായിയെ ഭീഷണിപ്പെടുത്തുകയും കൊള്ളയടിച്ചതിനുമാണ് മകളെ അറസ്റ്റ് ചെയ്തത്.
ഇവരില്‍നിന്നാണ് ബുധനാഴ്ച ഇജാസ് പട്നയിലെത്തുമെന്ന വിവരം ലഭിച്ചതെന്നും തുടര്‍ന്ന് അറസ്റ്റിലേക്ക് എത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പീന്നിട് നടന്ന അന്വേഷണത്തില്‍ ലക്ദാവാല പട്നയില്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിക്കുകയും അയാളെ പിടികൂടുന്നതിന് പൊലീസ് വലവിരിക്കുകയുമായിരുന്നു. ബുധനാഴ്ച രാത്രി തന്നെ ഇജാസിനെ മുംബൈയിലെത്തിച്ചു. മുംബൈ കോടതിയില്‍ ഹാജരാക്കിയ ഇജാസിനെ ജനുവരി 21 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പമായിരുന്ന ലക്ഡാവാലെ 1993ലാണ് ഛോട്ടരാജനൊപ്പം ചേര്‍ന്നത്. 2001 വരെ ഛോട്ടാരാജന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ലക്ഡാവാല പങ്കാളിയായിരുന്നു. പത്ത് വര്‍ഷം മുമ്ബാണ് ഇയാള്‍ സ്വന്തമായ ക്രിമിനല്‍ സംഘം രൂപീകരിച്ചത്. രാജ്യത്തിന് പുറത്ത് നിന്നാണ് ലക്ഡാവാല ഇടപാടുകള്‍ നടത്തുന്നത്. കാനഡയില്‍ ഇയാളുണ്ടെന്നായിരുന്നു മുംബൈ പൊലീസിന് അവസാനം ലഭിച്ച വിവരം. കഴിഞ്ഞ പത്തുവര്‍ഷമായി മലേഷ്യ, യു.എസ്.,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇജാസ് ഒളിവില്‍ കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക