കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ഥികളുടെ സമരം. സംഭവത്തില്‍ പത്ത് വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താല്‍ക്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയതിനെതിെരയായിരുന്നു പ്രതിഷേധമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ദേവപ്രിയയെ ആറുമണിക്കൂറോളം പൂട്ടിയിടുകയായിരുന്നു വിദ്യാര്‍ഥികള്‍. ആറുമണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് പൊലിസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ദേവപ്രിയയെ പൊലിസ് സുരക്ഷയിലാണ് വീട്ടിലെത്തിച്ചത്.
എന്നാല്‍ വിദ്യാര്‍ഥികളുടെ ആരോപണം തെറ്റാണെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. അധ്യാപകനെ പുറത്താക്കിയ സംഭവത്തില്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തേണ്ട ആവശ്യമേയില്ലെന്നും മാനേജ്മെന്റിന്റെ തീരുമാനം നടപ്പാക്കുകമാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. അധ്യാപകന് ക്ലാസ് എടുക്കാന്‍ പ്രാപ്തി ഇല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആണ്‍കുട്ടികളയെും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നതിനെ വിലക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ദേവപ്രിയ പറഞ്ഞു.
പ്രിന്‍സിപ്പിലുമായും വിദ്യാര്‍ഥികളുമായും പൊലിസ് ചര്‍ച്ച നടത്തി. പൊലിസ് വിഷയത്തില്‍ ഇടപെടേണ്ടെന്നും വിദ്യാര്‍ഥികള്‍ സമരം തുടരട്ടെയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ അനുമതി കിട്ടിയ ശേഷമാണ് വിദ്യാര്‍ഥികളെ നീക്കി പൊലിസ് പ്രിന്‍സിപ്പലിനെ മോചിപ്പിച്ചത്. തുടര്‍ന്നാണ് പൂട്ടിയടല് സമരത്തിനു നേതൃത്വം നല്കിയ പത്തു വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം നാളെയും സമരം തുടരുമെന്ന് വിദ്യാര്‍ഥി യൂണിയന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക