അടിമാലി: സ്ഥിരമായി പാമ്പുകടിയേല്‍ക്കുന്ന ഒരാളുണ്ട് അടിമാലിയില്‍. കളരിക്കല്‍ സദാശിവനാണ് ഈ അദ്ഭുതമനുഷ്യന്‍. ജീവിതത്തില്‍ ഇതുവരെ മുപ്പതിലധികം തവണ സദാശിവനെ പാമ്ബു കടിച്ചിട്ടുണ്ട്. അവസാനമായി കഴിഞ്ഞ ക്രിസ്മസിനു രണ്ടുദിവസം മുന്‍പ് സദാശിവനെ പാമ്ബു കടിച്ചു.
വിഷമില്ലാത്ത പാമ്പുകള്മുതല് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പുകള്‍വരെ തന്നെ കടിക്കാന്‍ തേടിയെത്തുമെന്ന് സദാശിവന് പറയുന്നു. ഭയമില്ലെങ്കിലും സ്ഥിരമായിപാമ്ബുകടിയേല്ക്കുന്നതിന്റെ ശാരീരിക വിഷമതകള്‍ ഉണ്ടെന്ന് സദാശിവന് പറഞ്ഞു.
ഓരോതവണ പാമ്പുകടിയേല്ക്കുന്പോഴും സദാശിവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് അടിമാലി ഇരുന്പുപാലത്തുള്ള ഡോ. അബ്ദുള്‍ സലിമിന്റെ വിഷചികത്സയാണ്.
ശാരീരിക പ്രത്യേകതകളാണ്പാമ്ബുകളെ സദാശിവനിലേക്ക് ആകര്‍ഷിച്ച് പാന്പുകടിയേല്ക്കാന് ഇടവരുത്തുന്നതെന്ന് ഡോ. അബ്ദുള്‍ സലിം പറഞ്ഞു. അഞ്ചോ ആറോ വര്ഷംമുന്പാണ് ആദ്യമായി തന്നെ പാന്പ് കടിച്ചതെന്നാണ് സദാശിവന്റെ ഓര്മ.
പച്ചമരുന്നുകളും വിഷക്കല്ലുകളുമാണ് പാമ്പുകടിയേല്ക്കുന്പോഴുള്ള ചികിത്സ. ഓരോതവണ കടിയേല്ക്കുന്പോഴും കഴിഞ്ഞകാല അനുഭവങ്ങളില്‍നിന്ന് മനസ് കൈവരിച്ച ആത്മബലമാണ് ചികിത്സക്കൊപ്പം സദാശിവനെ ജീവിതത്തിലേക്ക് തിരികെ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക