നേപ്പാളില്‍ വിനോദയാത്രക്ക് പോയ എട്ട് മലയാളികള്‍ മരിച്ചു. ദാമനിലെ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചവര്‍. ഹീറ്റർ ഉപയോഗിച്ചപ്പോൾ ഉണ്ടായ കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമായതെന്ന് പ്രാഥമിക വിവരം. പതിനഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രബിൻ കുമാർ നായർ (39), ശരണ്യ (34), രഞ്ജിത് കുമാർ (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അഭിനബ് സൂര്യ (9), അബി നായർ (7), ബെെഷ്ണബ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്. എയർ ലിഫ്റ്റ് ചെയ്ത് മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസി ചെയ്തുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക