ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ സോമദാസ് തന്റെ കഴിഞ്ഞ കാല ജീവിതത്തെക്കുറിച്ചും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും തുറന്ന് പറഞ്ഞത് ഏറെ ചർച്ച ആയിരുന്നു. അഞ്ചുലക്ഷം രൂപയാണ് ആദ്യ ഭാര്യ തന്റെ കുഞ്ഞുങ്ങൾക്ക് വിലയിട്ടിരുന്നത് എന്നായിരുന്നു സോമദാസ് ഉന്നയിച്ച പ്രധാന ആരോപണം .
ഇതിന് പിന്നാലെ താരത്തിന്റെ മുൻ ഭാര്യ സൂര്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സോമദാസ് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും വാസ്തവവിരുദ്ധമാണെന്നും അവർ പറഞ്ഞിരുന്നു. അച്ഛനെ കൃത്യമായി ഞങ്ങൾക്ക് അറിയാം. അച്ഛൻ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്.
കഴിഞ്ഞ ഒൻപത് വർഷമായി അവർ ഞങ്ങളെ കാണാൻ വന്നിട്ടില്ല. അച്ഛനെതിരെ അവർ പറയുന്നത് അത്രയും കള്ളത്തരമാണ്. അവർ കരയുന്നതൊക്കെ വെറുതെയാണ്. ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതിയെന്ന് സോമദാസിന്റെയും സൂര്യയുടെയും മക്കളായ ഗൗരിയും ലക്ഷ്മിയും പ്രതികരിച്ചു. ലൈവിൽ വന്നാണ് സൂര്യയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.
അതേസമയം, സൂര്യയുടെ ഇപ്പോഴത്തെ ഭർത്താവിന്റെ മുൻ ഭാര്യയും സൂര്യയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവർ പറഞ്ഞതത്രയും കള്ളമാണ്; അവൾ ആണ് തന്റെ ജീവിതം കളഞ്ഞതും, തന്റെ ഭർത്താവിനെ തട്ടിയെടുത്തതും. തനിക്കും മോൾക്കും ആരും ഇല്ലാതെ ആക്കിയവളാണ് അവർ എന്നും ഷീനാ റഹ്മാൻ പറഞ്ഞു. ഫേസ് ബുക്ക് ചാറ്റിങ് ആണ് തങ്ങളുടെ കുടുംമ്പത്തെ അടിമുടി മാറ്റിമറിച്ചതെന്നും നൗഷാദ് അമ്പലത്തിൽ പോയി താലികെട്ടി എന്നാണ് മനസിലായതെന്നും ഷീന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക