കണ്ണൂർ: ഉഗ്രസ്ഫോടക ശേഷിയുള്ള പടക്ക നിർമാണ സാമഗ്രികൾ പിടിച്ചെടുത്തു. ചാലക്കുന്നിന് സമീപം കണ്ണൂർ കോർപറേഷന്റെ കീഴിലുള്ള സ്ഥലത്തു നിന്നാണ് അനധികൃതമായി സൂക്ഷിച്ച 200 കിലോ സാമഗ്രികൾ കണ്ണൂർ ടൗൺ എസ്ഐ ബി.എസ്.ബാവിഷും സംഘവും പിടിച്ചെടുത്തത്.
പൊട്ടാസ്യം നൈട്രേറ്റ്, അമോണിയം ക്ലോറൈറ്റ്, അമോണിയം നൈട്രേറ്റ്, സൾഫർ, ഉപ്പ്, കരി എന്നിവയുടെ വൻ ശേഖരവും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി.
കാടുകയറിയ സ്ഥലത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിലും അനുബന്ധ മുറിയിലും ചാക്കുകളിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു.
ഇത്രയും അളവിൽ പടക്ക നിർമാണ സാമഗ്രികൾ സൂക്ഷിക്കാനുള്ള ലൈസൻസ് ആർക്കും നൽകാറില്ല. ഉഗ്ര സ്ഫോടക ശേഷിയുള്ളതായതിനാൽ ബോബ് നിർമാണത്തിനു വേണ്ടിയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
പിടിച്ചെടുത്ത സ്ഫോടക വസ്തുക്കൾ പരിശോധനയ്ക്കായി എറണാകുളത്തെ സ്ഫോടക വസ്തു പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക