നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ 19കാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ അൻപത്തിരണ്ടുകാരൻ അറസ്റ്റിൽ. വായിൽ തുണി തിരുകി ശേഷമാണ് പ്രതി പെൺകുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്.
തുടർന്ന് ബോധരഹിതയായ പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയെന്നും പൊലീസ് പറഞ്ഞു.
ജനുവരി 21നാണ് സംഭവം. 52കാരനായ പ്രതി യോഗിലാൽ റഹാങ്ഡേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനും പ്രതിക്കും മറ്റൊരു സ്ത്രീക്കുമൊപ്പം യുവതി വാടക മുറികളിലാണ് താമസിച്ചിരുന്നത്.
സംഭവം നടക്കുമ്പോൾ യുവതിയുടെ സഹോദരനും സ്ത്രീയും ഗ്രാമത്തിലേക്ക് പോയിരുന്നതായി ഇൻസ്പെക്ടർ സുനിൽ ചവാൻ പറഞ്ഞു.
പെൺകുട്ടി രാത്രി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ രാഹാങ്ഡേൽ പീഡിപ്പിക്കാൻ ശ്രമിച്ചു.
എതിർത്തപ്പോൾ വായിൽ തുണി തിരുകിക്കയറ്റി. പെൺകുട്ടി അബോധാവസ്ഥയിലായപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി പരുക്കേൽപ്പിച്ചു.
ആക്രമണം നടന്ന് മൂന്ന് ദിവസങ്ങൾക്കു ശേഷം യുവതി സഹോദരനോട് വിവരം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക