തൃശൂര്‍: കൊറോണ സ്വീകരിച്ചതോെേട കേരളവും ആശങ്കയിലാണ്. ഇതിനിടെ ചൈനയില്‍ നിന്നും തിരികെ വീട്ടില്‍ എത്തിയ പെണ്‍കുട്ടി പ്രാര്‍ത്ഥനയുമായി കഴിഞ്ഞത് മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി. നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ള വിദ്യാര്‍ത്ഥിനിയോട് ഒപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടിയാണ് പനി പിടിപെട്ടിട്ടും ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാതെ വീട്ടില്‍ തന്നെ കഴിച്ചു കൂട്ടിയത്.
ചൈനയില്‍ നിന്നും തിരികെ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്ക് പനി ബാധിച്ചത്. എന്നാല്‍ ഡോക്ടര്‍മാരെ കാണാനായി വിദ്യാര്‍ത്ഥിനി തയ്യാറായില്ല. തുടര്‍ന്ന് മെഡിക്കല്‍ സംഘം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനിയും വീട്ടുകാരും ഫോണ്‍ എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ നേരിട്ട് വീട്ടില്‍ വന്ന് മൂന്ന് മണിക്കൂര്‍ ബോധവത്കരണം നടത്തിയ ശേഷമാണ് ചികിത്സയ്ക്കു തയ്യാറായത്. ബാധ വത്കരണത്തിനു ശേഷവും ചികിത്സയ്ക്കു തയ്യാറായില്ലെങ്കില്‍ അറസ്റ്റു ചെയ്യാന്‍ ആയിരുന്നു നീക്കം.
രോഗം സ്ഥിരീകരിച്ച പെണ് കുട്ടിയുടെ കൂടെ വന്നവരുടെ പട്ടിക എടുത്തപ്പോള്‍ ആണ് ഈ വിദ്യാര്‍ഥിനിയെ കുറിച്ചു വിവരം കിട്ടിയത്. വിമാനത്തില്‍ പെണ് കുട്ടിയുടെ കൂടെ 52 പേര് ഉണ്ടായിരുന്നു. ഇവരില്‍ ഈ വിദ്യാര്‍ഥിനി മാത്രമാണ് ആശുപത്രിയില്‍ എത്താതെ ഇരുന്നത്. വിദ്യാര്‍ഥിനിയുടെ അമ്മ ജോലി ചെയ്യുന്ന സ്വകാര്യ ബാങ്കില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ അവരെ വെള്ളിയാഴ്ച തിരിച്ചയച്ചിരുന്നു.
അതേസമയം കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി. ഇതുവരെ സംസ്ഥാനത്ത് 1444 പേര് നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരിശോധന സാമ്പിളുകള്‍ വീണ്ടും ലാബിലേക്ക് അയച്ചു. പെണ്‍കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിരീക്ഷണത്തിലാണ് . തൃശൂരില്‍ രോഗലക്ഷണമുള്ള 15 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇനി ബോധവല്‍ക്കരണത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക.
ഇതുവരെ 24 സാമ്പിളുകള്‍ അയച്ചതില്‍ 18 എണ്ണം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഇന്ന് 15 സാമ്പിളുകള്‍ കൂടി അയച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 85 ഐസൊലേഷന്‍ വാര്‍ഡുകളും പൂര്‍ണ്ണ സജ്ജമാണ്. തിങ്കളാഴ്ച മുതല്‍ സ്കൂളുകളില്‍ ബോധവല്‍ക്കരണം പരിപാടി നടത്തുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി പറഞ്ഞു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 58 പേര് നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരാരും പൊതുചടങ്ങുകളില്‍ പങ്കെടുക്കുകയോ പൊതു വാഹനം ഉപയോഗിക്കുകയോ ചെയ്യരുത്. എല്ലാ ജില്ലകളിലും കൊറോണ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കി. കൊറോണബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹെല്പ് ഡെസ്കുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി അറിയിച്ചു. തൃശ്ശൂരില്‍ തുടരുന്ന മന്ത്രി നാളെ രാവിലെ കൊച്ചിയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക