പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുത്ത് തരാത്തതിനെച്ചൊല്ലി ഭാര്യയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു യുവാവ് മൂന്നു വയസ്സുള്ള മകളെ വീട്ടില്‍ ടാങ്കിലെ വെള്ളത്തില്‍ മുക്കി കൊന്നു. കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആറു വയസ്സുകാരനായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കൃത്യം നത്തിയ ശേഷം കുട്ടികളുടെ പിതാവായ ചെന്തില്‍ കുമാര്‍ ഒളിവില്‍ പോയി.
പണയം വച്ച ആഭരണം എടുത്തു കൊടുക്കാത്തതിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്.അഞ്ചുഗ്രാമത്തിനു സമീപം മയിലാടി മാര്‍ത്താണ്ഡപുരം സ്വദേശി ചെന്തില്‍കുമാറാണു ഭാര്യ രാമലക്ഷ്മിയുമായുള്ള കലഹത്തെത്തുടര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിനിയായ മകള്‍ സഞ്ചനയെ കൊലപ്പെടുത്തിയത്. മകന് ശ്യാം സുന്ദറാണ് ആശുപത്രിയിലുള്ളത്.
ചെന്തില്‍ കുമാര്‍ ഭാര്യയുടെ സ്വര്‍ണം ഒന്നര ലക്ഷം രൂപയ്ക്കു ബാങ്കില്‍ പണയം വച്ചിരുന്നു. ഇത് തിരികെ എടുക്കാത്തതിനെച്ചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടായി. ഇരുവരും തമ്മിലുണ്ടായ കലഹത്തെ തുടര്‍ന്ന് ചെന്തല് കുമാര്‍ പുറത്തേക്ക് പോയി. കുറച്ച് നേരം കഴിഞ്ഞ് മകനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സമീപത്തെ ബന്ധുവീടിനു മുന്നില്‍ കഴുത്തില്‍ കയര്‍ മുറുകിയ നിലയില്‍ അബോധാവസ്ഥയില്‍ മകനെ കണ്ടെത്തുന്നത്. ചെന്തില്‍ കുമാര്‍ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു പൊലീസ് പറഞ്ഞത്.
ബന്ധുവീട്ടില്‍ നിന്നു ചെന്തില്‍കുമാര്‍ മകനെ കൂട്ടിക്കൊണ്ടുപോകുന്നതു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തിയിരുന്നു. അടിയന്തര ചികില്‍സയ്ക്കായി മകനെ നാഗര്‍കോവിലിലുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയ രാമലക്ഷ്മി വീട്ടിലുള്ള മകളെ നോക്കണമെന്നു സമീപവാസികളോടു ഫോണില്‍ വിളിച്ചു പറഞ്ഞു. സമീപവാസികളെത്തുമ്ബൊഴേക്കും ചെന്തില്‍കുമാര്‍ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. പരിഭ്രാന്തയായ രാമലക്ഷ്മി ആശുപത്രിയില്‍ നിന്നെത്തി സമീപവാസികളുടെ സഹായത്തോടെ പിന്‍വാതില്‍ തകര്‍ത്തു വീട്ടിനുള്ളില്‍ കയറിയപ്പൊഴാണു വെള്ളം നിറച്ച ടാങ്കില്‍ സഞ്ചനയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക