റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചോര്‍ന്നുവെന്ന് പറയുക വഴി സംശയത്തിന്റെ മുന സിഎജിയിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍.റിപ്പോര്‍ട്ട് വയ്ക്കുന്നതിന്റെ തലേദിവസം നിയമസഭയില്‍ പി.ടി തോമസ് അതേ വിഷയം ഉന്നയിച്ചതാണ് സര്‍ക്കാര്‍ ആയുധമാക്കുന്നത്.കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സിഎജിയില്‍ നിന്ന് ചോര്‍ന്നത് പോലെയാണ് ഇതും ചോര്‍ന്നതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
പൊലീസിനുവേണ്ടി കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, ക്യാമറകള്‍, വാഹനങ്ങള്‍ എന്നിവ വാങ്ങിയത് സ്റ്റോര്‍ പര്‍ച്ചേസ് നടപടികളിലെ നിബന്ധനകളെ ലംഘിച്ചാണ്,സിംസ് പദ്ധതിയില്‍ വന്‍ അഴിമതി നടന്നു,കീഴ് ഉദ്യോഗസ്ഥര്‍ക്ക് ക്വാട്ടേഴ്സ് പണിയാനുള്ള പണം ഉപയോഗിച്ച് സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ പണി കഴിപ്പിച്ചു തുടങ്ങിയ ആരോപണളാണ് ഈ മാസം 11 ന് നിയമസഭയില്‍ പി.ടി തോമസ് ഉന്നയിച്ചത്. ഇതേ കണ്ടെത്തലുകളാണ് പിറ്റേദിവസം സഭയില്‍ വച്ച് സി.എ.ജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .ഇതാണ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന സംശയം സര്‍ക്കാര്‍ പ്രകടിപ്പിക്കാന്‍ കാരണം.
റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയെന്ന ആരോപണം ഉന്നയിക്കുക വഴി സിഎജിയിലേക്ക് സര്‍ക്കാര്‍ വിരല്‍ ചൂണ്ടുന്നത്.ചില ഉദ്യോഗസ്ഥരുടെ പങ്കും സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.നേരത്തെ കിഫ്ബി ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്കിയ ജീവനക്കാരുടെ പങ്ക് ഇക്കാര്യത്തിലുമുണ്ടെന്നാണ് സര്‍ക്കാര്‍കണക്ക് കൂട്ടല്‍.എന്തായായും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിശദാംശങ്ങള്‍ ചോദിക്കുമ്പോള്‍ രേഖാമൂലം തന്നെ മറുപടി നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക