കൊച്ചി: സംസ്ഥാന പോലീസ് വകുപ്പിലെ തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടുവെന്ന സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പത്ര റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള അപക്വമായ ഹര്‍ജിയാണിതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പത്രവാര്‍ത്തകള്‍ക്ക് പുറമേ മറ്റ് രേഖകളോ തെളിവുകളോ ഒന്നും ഹര്‍ജിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന് കോടതിയില്‍ ഹാജരാക്കാന്‍ കഴിച്ചിരുന്നില്ല. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഫെബ്രുവരി 17നാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പോലീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടത് മറ്റൊരു ഏജന്‍സിയാണെന്ന് നേരത്തെ കോടതികള്‍ നിലപാടെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഹര്‍ജി.
വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാറിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്. അതേസമയം സിബിഐ അല്ലെങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിയുടെ മറ്റൊരു ഹര്‍ജികൂടി ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക