സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പി. എസ്. സി പരീശീലന കേന്ദ്രം നടത്തുന്നുവെന്ന പരാതി അതീവ ഗൗരവമേറിയതെന്ന് പി.എസ്.സി ചെയര്മാന് എം കെ സക്കീര്‍. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും എം കെ സക്കീര്‍ ആവശ്യപ്പെട്ടു. പരിശീലനകേന്ദ്രങ്ങളുമായി പിഎസ്സിക്ക് യാതൊരു ബന്ധവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പരിശീലനകേന്ദ്രങ്ങളുടെ മോഹനവാഗ്ദാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വീഴരുത്.പരിശീലന കേന്ദ്രങ്ങളിലൂടെ പി.എസ.്സി നേടിയെടുക്കാമെന്ന് പറയുമ്പോള്‍ അത് കബളിപ്പിക്കിലാണെന്ന് പി.എസ്.സി ചെയര്മാന് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ പി.എസ.്സിയെയും ഉദ്യോഗാര്‍ത്ഥികളെയും വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്യോഗാര്‍ത്ഥികളെ സ്വതന്ത്രമായി പരീക്ഷയെഴുതാന്‍ പോലും സമ്മതിക്കാത്ത രീതിയാണ് ഇതെന്നും, കെഎഎസ് നേടാം, എല്‍ഡിസി നേടാം എന്നീ തരത്തിലുള്ള പരസ്യങ്ങളില്‍ വീണ് പോകരുതെന്നും പിഎസ്സി ചെയര്മാന് മുന്നറിയിപ്പ് നല്കി.
തിരുവനന്തപുരത്ത് ലക്ഷ്യ, വീറ്റോ എന്നീ പിഎസ്സി പരിശീലന കേന്ദ്രങ്ങളിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്.സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും, കേരള പിഎസ്സി കമ്മീഷനും വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ രണ്ടെണ്ണത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. ഉടമസ്ഥാവകാശം, വാങ്ങുന്ന ഫീസ് എന്നിവയെ പറ്റിയാണ് അന്വേഷണം നടത്തുന്നത്.
പരിശോധനക്ക് എത്തുന്നതിന് മുമ്പ് തന്നെ സുപ്രധാന പല രേഖകളും ഓഫീസുകളില്‍ നിന്നും നീക്കിയതായി വിജിലന്‍സിന് സംശയമുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന ഫീസ് വ്യക്തമാക്കുന്ന ബുക്ക്, അധ്യാപക ശമ്പള രജിസ്റ്റര്‍ എന്നിവ മാറ്റിയതായാണ് സംശയം. അതിനിടെ വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടിയിട്ടുണ്ട്.
ഉദ്യോഗസ്ഥരില്‍ രണ്ട് പേര് ദീര്‍ഘകാല അവധിയെടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാള്‍ സര്‍വീസില്‍ തുടരുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ ഉടമസ്ഥത ഇവരുടെ പേരിലല്ല എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികളെ പഠിപ്പിക്കുന്നതും പരിശീലിപ്പിക്കുന്നതും ഇവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉമസ്ഥരില്‍ ഒരാള്‍ കെഎഎസിന്റെ പ്രിലിമിനറി പരീക്ഷ എഴുതിയിരുന്നു.
ഉദ്യോഗാര്‍ത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി, കെഎഎസ് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഈ പരിശീലന കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്കി തുടങ്ങിയ ആരോപണങ്ങളും ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക