മയക്കു മരുന്നിന്റെ ലഹരിയിൽ യുവാവ് സ്വന്തം കാൽ മുറിച്ചെടുത്തു. മോസ്കോയിലാണ് സംഭവം. 29കാരനാണ് കടുംകൈ ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവം നിലച്ചെങ്കിലും കാർ പൂർണമായും മുറിച്ച് മാറ്റേണ്ടി വന്നു.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണ് യുവാവ്. ലഹരി തലയ്ക്കുപിടിച്ചാൽ എന്തുംചെയ്യാൻ മടിക്കുകയുമില്ല. നേരത്തേ പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഇത്തവണ വലിയ കത്തികൊണ്ട് മുട്ടിന് മുകളിൽ വച്ചാണ് കാൽ മുറിച്ചുമാറ്റിയത്. എല്ല് പൂർണമായും മുറിഞ്ഞുമാറാത്തതിനാൽ തൂങ്ങിയാടുന്ന കാലുമായാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
ഇൗ സമയം രക്തം നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായിരുന്നു. ഏറെ പണിപ്പെട്ടാണ് രക്തസ്രാവം നിറുത്തിയത്. മുറിഞ്ഞുപോയ കാൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും ഞരമ്പുകൾക്ക് ക്ഷതമേറ്റതിനാൽ അത് വിജയിച്ചില്ല. തുടർന്നാണ് കാലിന്റെ ശേഷിച്ചഭാഗം മുറിച്ചുമാറ്റാൻ ഡോക്ടർമാർ തീരുമാനിച്ചത്. യുവാവിന്റെ ജീവൻ രക്ഷിക്കാൻ ഇത് അത്യാവശ്യമായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. അപകട നില തരണം ചെയ്യാത്തതിനാൽ യുവാവ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. ഭാരണമാണെന്ന് പറഞ്ഞാണ് യുവാവ് കാൽ മുറിച്ചെടുത്തതെന്നാണ് ഇയാളുടെ കൂട്ടുകാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക