കൃത്യം ഒരു വര്‍ഷം മുൻപാണ് ദേവനന്ദ വീട്ടില്‍ നിന്ന് ഇറങ്ങി പോയത്. അന്ന് അച്ഛന് പ്രദീപും നാട്ടിലുണ്ടായിരുന്നു. ഈ കുട്ടിയുടെ യാത്ര അവസാനിച്ചത് മിനിയെന്ന തയ്യല്‍കാരിയുടെ വീട്ടിലായിരുന്നു. അല്ലെങ്കില്‍ ഒരു പക്ഷേ അന്നും തൊട്ടടുത്ത ചിറയില്‍ ദേവനന്ദ വീഴുമായിരുന്നു…. ഇളവൂരുകാര്‍ ഈ കഥയും ചര്‍ച്ചയാക്കുകയാണ്. കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്ന് വീട്ടുകാര്‍ പറയുമ്ബോഴാണ് ഇത്തരമൊരു വാദം പുറത്ത് ചര്‍ച്ചയായത്.
ദേവനന്ദയുടെ അമ്മയും ഇത് സമ്മതിച്ചിരുന്നു. അതെ കഴിഞ്ഞ വര്‍ഷവും അവളെ കാണാതായി അന്ന് ഞങ്ങള്‍ വല്ലാതെ പേടിച്ചു കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവള് തിരിച്ചു വന്നു എങ്കിലും അവള് പേടിച്ചു വിറച്ചായിരുന്നു വീട്ടില്‍ വന്നത് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവള് പറഞ്ഞത് എന്നെ കൊണ്ടുപോയത് ഒരു അമ്മൂമ്മ ആണെന്നാണ് എന്നാല്‍ അങ്ങനെ ഒരു അമ്മൂമ്മയെ അവിടെ ഒന്നും കാണാനില്ലായിരുന്നു ദേവനന്ദയുടെ അമ്മ പറയുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ആയിരുന്നു ആ സംഭവവും. അച്ഛന് കൊണ്ടുവന്ന ടാബ് എടുക്കാന്‍ വേണ്ടി കുഞ്ഞിമ്മയുടെ വീട്ടില്‍ പോയതാ ആ സമയത്തായിരുന്നു അവളെ കാണാതായത്. എന്നാല്‍ എങ്ങോട്ട് പോയി എന്ന് ചോദിച്ചപ്പോള്‍ അവള് വ്യക്തമായി ഒന്നും പറഞ്ഞില്ല എന്നാണു അമ്മയുടെ വാക്കുകളില്‍ നിന്നും മനസ്സിലാകുന്നത്. സ്കൂളില്‍ വളരെ നന്നായി പഠിക്കുന്ന കുട്ടിയാണ് ആദ്യ സംഭവത്തിന് ശേഷം ഒന്നും ഉണ്ടായിട്ടില്ല. കുടവത്തൂരിലെ മിനി ഭവന് എന്ന സ്ഥലത്ത് എങ്ങിനെ എത്തി എന്നാണു ഇപ്പോള്‍ അനേഷണം എത്തി നില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവളെ കാണാതായ ദിവസം മിനി അവളെ കണ്ടത് പേടിച്ചു വിറച്ചു നില്ക്കുന്ന കാഴ്ചയായിരുന്നു എന്നാല്‍ അവിടെ നിന്നും വീട്ടില്‍ എത്തിയ ദേവനന്ദ ഒന്നും അറിയാത്ത രീതിയില്‍ വീട്ടില്‍ കളിച്ചു സാധാരണ ഈ പ്രായത്തില്‍ ഉള്ളവര്‍ പേടിച്ചാല്‍ വീട്ടില്‍ എത്തിയാല്‍ അമ്മയോട് കാര്യങ്ങള്‍ പറയാറുണ്ട് എന്നാല്‍ അങ്ങനെയൊരു സംഭവം നടന്ന ഭാവം അവള്‍ക്കു ഇല്ലായിരുന്നു എന്ന് അമ്മ പറയുന്നു. അച്ഛന് പ്രദീപും ഇത് സമ്മതിക്കുന്നുണ്ട്.
മിനി പറയുന്നത് എങ്ങനെയാണ് ‘ഞാന്‍ തയ്ച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഇവിടെ വന്ന് നില്‍ക്കുകയായിരുന്നു. മോന് അകത്ത് നില്‍ക്കുകയായിരുന്നു. മോനും ഇറങ്ങി വന്നു. കുട്ടിക്ക് ഉടുപ്പില്ലായിരുന്നു. ഞാന്‍ ചോദിച്ചു എന്തിനാ കരയുന്നതെന്ന്. ധന്യയുടെ മോളാണോ എന്ന് ചോദിച്ചു. അപ്പോള്‍ തലയാട്ടി. അതു കഴിഞ്ഞ് ബന്ധു സുനിത ചേച്ചിയെ വിളിച്ചു. ധന്യയുടെ മകള്‍ അവിടെ ഉണ്ടോ എന്ന് ചോദിച്ചു. അപ്പോള്‍ ഉണ്ടെന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു. ഇവിടെ വന്നു നില്‍ക്കുന്നുവെന്ന് പറഞ്ഞു. വിളിച്ച് ചോദിക്കട്ടേ എന്ന് സുനിത ചേച്ചി പറഞ്ഞു. ഇതിനിടെ എന്റെ കൈ തട്ടി തെറുപ്പിച്ച് കുട്ടി പോയി. ഞാനും കൂടെ പോയി.
വീട്ടിന് മുൻപിൽ അമ്മൂമ്മ വന്നു. അമ്മൂമ്മ വിളിച്ചപ്പോള്‍ കൂടെ പോയി എന്നും. ഈ ആന്റിയുടെ വീട്ടിലെത്തിയുടെ വീട്ടിന് അടുത്ത് എത്തിയപ്പോള്‍ പട്ടി കുരച്ചു. ഇതോടെ അമ്മൂമ്മ പോയി. അതോടെ ആന്റിയുടെ വീട്ടിലേക്ക് പോയി എന്നാണ് പറഞ്ഞത്. എന്തോ അദൃശ്യമായിട്ടുള്ള രീതിയാണ്. ഇപ്പോഴത്തെ സംഭവം അറിഞ്ഞപ്പോഴും അതാണ് എനിക്ക് തോന്നിയത്. ഇത് ഇപ്പോള്‍ പ്രദീപ് തന്നെയാണ് ഇത് പുറത്ത് പറഞ്ഞത്. എന്റെ മനസ്സില്‍ അത് തന്നെയാണ് ഉള്ളത്. ചരട് ജപിക്കാനും മറ്റും പറയുകയും ചെയ്തു. കുട്ടിക്ക് അതെല്ലാം ചെയ്തു എന്നാണ് പറയുന്നത്’. അയൽവാസിയായ മിനി പറഞ്ഞു നിർത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക