പ്രേമം പൂത്തുലയുമ്പോള്‍ സ്വന്തം കുഞ്ഞുങ്ങളെ പോലും വകവയ്ക്കാതെ കാമുകനൊപ്പം പോകുന്ന സ്ത്രകളുടെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത് ഇത്തരത്തില്‍ ഒരു സംഭവമാണിത് .മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോവുകയായിരുന്നു.
കമ്പളക്കാട് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന യുവതിയാണ് തന്റെ ഒന്നരയും നാലരയും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. ഇവര്‍ കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിതം ആരംഭിച്ചിരുന്നു. മുട്ടില്‍ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളിലെ താത്കാലിക അധ്യാപികയായി ജോലി ചെയ്ത് വരുന്ന യുവതിയാണിവര്‍. യുവതിയുടെ പിതാവ് യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു.
മക്കളെ ഉപേക്ഷിച്ച് യുവതി മറ്റൊരു യുവാവുമായി താമസം ആരംഭിച്ചതോടെ യുവതിയുടെ പിതാവ് പരാതി കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്കി. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാമുകനെതിരെ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഐ പി സി 317, 109 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കാമുകനായ അജോഷിനൊപ്പം കഴിഞ്ഞ നാലുദിവസം ബത്തേരിയില്‍ താമസിക്കുകയായിരുന്നു യുവതി.
അതേസമയം മറ്റൊരു സംഭവത്തില്‍ കാമുകനൊപ്പം പോകണമെന്നു പറഞ്ഞ് പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് പെണ്ണ് കാമുകനൊപ്പംപോയി ..പുന്നപ്രയിലാണ് സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം യുവതി പോകൂമ്പോള് ഒന്നും അറിയാതെ ഭര്‍ത്താവ് ഇപ്പോഴും ഗള്‍ഫിലാണ് ഗള്‍ഫിലാണ്.വെറും ഒന്‍പതുമാസം മുന്‍പ് വിവാഹിതയായ പത്തൊന്‍പതുകാരിയാണ് പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോയത് കാമുകന് 21 തികഞ്ഞിട്ടില്ല എന്നാണ് വിവരം .. കൂടെ കൂടെയുള്ള ഫോണ്‍ വിളികളിലും ഭര്‍ത്താവു ഓണ്‍ലൈന്‍ അല്ലാത്തപ്പോഴുള്ള വാട്സാപ്പ് ചാറ്റിലുമൊക്കെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സംശയംതോന്നിയിരുന്നു . പെണ്ണ് വീട്ടില്‍ നിന്നും ഒളിച്ചോടിയതും കാര്യം പിടികിട്ടിയ വീട്ടുകാര്‍ പ്രവാസിയെ അറിയിക്കാതെ പൊലീസില്‍ പരാതിയും കൊടുത്തു..
പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും സ്റ്റേറ്ഓറിഗോണില്‍ വിളിപ്പിക്കുകയായിരുന്നു … ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനില്‍ എത്തിയത്. ഇവരെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന് പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചാവ്വാഴ്ചയാണ് ഇവര്‍ ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വീട്ടുകാരുടെ സാനിധ്യത്തില്‍ ഇംഥാണ് അടുത്ത തീരുമാനം എന്ന് ചോദിച്ചപ്പോള്‍ കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്.. എന്തന്നാല്‍ പ്രവാസിയെ ചതിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോകാന്‍ തീരുമാനിച്ച യുവതിക്കെതിരെ ഭര്‍ത്താവിന്റെ ബന്ധുമിത്രധികളും ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. . പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക