കൊറോണയുടെ പേരില്‍ ആരോഗ്യമന്ത്രി നടത്തുന്നത് മുതലെടുപ്പാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.കെ ശൈലജ രംഗത്ത്.
മന്ത്രിക്ക് മീഡിയാമാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ലെന്ന് അവര്‍ പ്രതികരിച്ചു. അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം.
ഇത് ഒരു യുദ്ധം ആണ്, മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം. അതില്‍ വലിയ പിന്തുണ കിട്ടുന്നു. കല്ലേറുകള്‍ അതിന്റെ പാട്ടിന് പോകട്ടെ. ഒന്നും ചെയ്യുന്നത് ഒറ്റയ്ക്കല്ല, കൂട്ടായ പരിശ്രമമാണെന്നും കെകെ ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു.
ആരോഗ്യമന്ത്രിയുടെ മീഡിയമാനിയ കൂടിപ്പോകുന്നുണ്ട്. ഇന്നലെ സഭയില്‍ നടന്ന കാര്യങ്ങള്‍ വെട്ടി, ചിലത് ഒഴിവാക്കി അവര്‍ക്കിഷ്ടമുള്ള ഭാഗങ്ങള്‍ കൊടുത്ത് സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങളെ അപമാനിക്കാനാണ് ശ്രമിച്ചത്.
എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധനകളില്ല. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന് പകരം ഒരു ദിവസം നാല് പത്രസമ്മേളനം വീതം നടത്തി ഇമേജ് ബില്‍ഡിംഗിനുള്ള പരിപാടിയാണ് നടത്തുന്നതെന്നുമാണ് ചെന്നിത്തല ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക