കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ മലയാളികളുടെ സാനിറ്റൈസര്‍ ശീലത്തെ നിറവും മണവും കാട്ടി ചൂഷണം ചെയ്യാന്‍ അന്യസംസ്ഥാന കമ്ബനികള്‍ സജീവം. സാനിറ്റൈസറില്‍ െഎസോപ്രൊപ്പേല് ആള്‍ക്കഹോള്‍, ഇൗഥേല് ആല്‍ക്കഹോള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് 70 ശതമാനം ഉണ്ടായിരിക്കണമെന്നാണ് കര്‍ശന വ്യവസ്ഥയും ലോകാരോഗ്യ സംഘനയുടെ നിര്‍ദേശവും.
എന്നാല്‍, വിപണിയിലെ ക്ഷാമവും വര്‍ധിച്ച ആവശ്യകതയും കണക്കിലെടുത്ത് 30-40 ശതമാനം മാത്രം ആല്ക്കേഹാള് ഉള്‍പ്പെടുത്തിയ സാനിറ്റൈസര്‍ വിപണിയിലെത്തി. പനിനീരോ മറ്റ് സുഗന്ധവര്‍ധക വസ്തുക്കളോ ചേര്‍ത്ത് തയ്യാറാക്കിയ ഇവ വ്യാപകമായി തമിഴ്നാട്, ഗുജറാത്ത്, മുംബൈ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിേലക്ക് കയറ്റി അയക്കുന്നത്.
ആല്ക്കഹോളിെന്റ അനുപാതം കുറഞ്ഞാല്‍ സാനിറ്റൈസറിെന്റ അണുനാശകശക്തി കുറയുമെന്നും ഗുണമേന്മ നഷ്ടപ്പെടുമെന്നും ഡ്രഗ്സ് കണ്ട്രോള് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ആല്ക്കഹോളിെന്റ മണം പലര്‍ക്കും ബുദ്ധിമുട്ടാകുമെന്നതിനാലാണ് സുഗന്ധവസ്തുക്കള്‍ ചേര്‍ക്കുന്നത്. എന്നാല്‍, ആല്ക്കഹോളിെന്റ കുറഞ്ഞ സാന്നിധ്യം മറച്ചുവെക്കാനുള്ള ഉപാധിയായി സുഗന്ധം വര്‍ധിപ്പിക്കല്‍ മാറുകയാണ്.
സാനിറ്റൈസറുകള്‍ക്ക് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വില നിശ്ചയിച്ചിട്ടില്ല. ഇത് മൂലം ഒാരോ കമ്ബനികളും തോന്നിയ വിലക്കാണ് വില്‍ക്കുന്നത്. ലൈസന്‍സില്ലാത്ത കമ്ബനികള്‍ പോലും സാനിറ്റൈസറുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് രവി.എസ്.മേനോന് ‘മാധ്യമ’ത്തോട് പറഞ്ഞു.
നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയാണ് മരുന്നുകളുടെ വില നിശ്ചയിക്കേണ്ടത്. എന്നാല്‍, സാനിറ്റൈസറുകളെ അവശ്യസാധനങ്ങളുടെ വിഭാഗത്തില്‍ പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതോടെ പൂഴ്ത്തിവെയ്പ്പ്, ഗുണനിലവാരക്കുറവ്, മായം ചേര്‍ക്കല്‍ എന്നിവ പരിശോധിക്കാനും തടയാനും ഡ്രഗ്സ് കണ്ട്രോള് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അധികാരം ലഭിച്ചു.
എങ്കിലും വിലനിര്‍ണ്ണയം അനിവാര്യമാണ്. നിലവിലെ ശരാശരി 500 മില്ലീലിറ്റര്‍ സാനിറ്റൈസര്‍ 150-200 രൂപക്ക് വില്‍ക്കാമെന്നിരിക്കെ 500 രൂപ വരെ ഇൗടാക്കി കമ്ബനികള്‍ ആളുകളെ കൊള്ളയടിക്കുന്നു.
സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് മറ്റൊരു വെല്ലുവിളി. ഇൗഥേല് ആള്‍ക്കഹോള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ പുറത്തുകിട്ടില്ല. െഎസോപ്രൊപ്പേല് ആള്ക്കഹോളിെന്റ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ലിറ്ററിന് 80-90 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ ലിറ്ററിന് 170-180 രൂപ നല്‍കണം. ഇതും സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ അനുപാതം കുറയാന്‍ കാരണമായി.
മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില സര്‍ക്കാര്‍ നിശ്ചയിക്കണം -ഹൈകോടതി
കൊച്ചി: േകാവിഡിെന്റ പശ്ചാത്തലത്തില്‍ മാസ്കുകളുടെയും സാനിറ്റൈസറുകളുടെയും വില നിശ്ചയിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈകോടതി. മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടി വില്ക്കാന് ശ്രമം ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ആവശ്യത്തിന് മാസ്കുകളും സാനിറ്റൈസറുകളും ഉറപ്പുവരുത്തണമെന്നതടക്കം ആവശ്യപ്പെട്ട് ജസ്റ്റിസ് ബ്രിഗേഡ് എന്ന സംഘടന നല്കിയ ഹരജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
അതേസമയം, പൊതുജനങ്ങള്‍ ഒത്തുകൂടാനിടയുള്ള ഷോപ്പിങ് മാളുകള്‍, സ്കൂളുകള്‍, തിയറ്ററുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവ താല്‍ക്കാലികമായി അടച്ചിടണമെന്ന ഹരജിയിലെ ആവശ്യം കോടതി തള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക