തിരുവനന്തപുരം : വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകണമെന്ന സർക്കാർ നിർദേശം ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നതായി വിലയിരുത്തി കോർപറേഷൻ.
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരെയാണ് 14 ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഇവർ പുറത്തിറങ്ങാനോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താനോ പാടില്ല. അതിനാലാണ് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാൻ സർക്കാർ സംവിധാനമൊരുക്കിയത്.
കോവിഡ് നിരീക്ഷണത്തിലുള്ളവർ ആവശ്യപ്പെട്ടത് കുഴിമന്തിയും കിലോ കണക്കിന് തേയിലയും . ആവശ്യക്കാരന്റെ വീട്ടിലെത്തിയ കോർപറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ രണ്ടു നില വീടും മുന്നിലൊരു ആഡംബര കാറും കണ്ടു ഞെട്ടി.
അതതു തദ്ദേശ സ്ഥാപനങ്ങൾക്കാണ് ഇതിന്റെ ചുമതല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് അനുവദിച്ചിട്ടുള്ള 5000 രൂപയിൽ നിന്നാണ് ഈ ചെലവും വഹിക്കേണ്ടത്. കുടുംബത്തിൽ അംഗങ്ങൾ കുറവാണെങ്കിലും അനാവശ്യമായി പലവ്യഞ്ജനം ഉൾപ്പെടെയുള്ള സാധനങ്ങൾ ആവശ്യപ്പെടുന്നതായാണ് ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക