കൊറോണ വെെറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആശ്വാസ പ്രഖ്യാപനവുമായി തമിഴ്നാടും ആന്ധ്രാപ്രദേശും.
ഇരു സംസ്ഥാനങ്ങളിലെയും റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ആയിരം രൂപം വീതം പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളും സൗജന്യ റേഷന്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു ലിറ്റര്‍ ഭക്ഷ്യ എണ്ണ എന്നിവ നല്‍കുമെന്ന് മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി കൊറോണ രോഗികളുമായി ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും ഒരു മാസത്തെ ശമ്ബളം അധികം നല്‍കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രയില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരിയും ഒരു കിലോ ചുവന്ന പരിപ്പും സൗജന്യമായി നല്‍കും. കൂടാതെ സ്വകാര്യ-സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികളും സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ കാലയളവിലടക്കമുള്ള ശമ്ബളം നിര്‍ബന്ധമായും തൊഴിലാളികള്‍ക്ക് നല്കം. കരാര്‍ തൊഴിലാളികള്‍ക്കും ദിവസവേതനക്കാര്‍ക്കുമടക്കം ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ അറിയിച്ചു.
കേരളവും കൊറോണ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ജനജീവിതം വഴിമുട്ടുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 20,000 കോടിയുടെ സാമ്ബത്തിക സഹായ പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. ബി.പി.എല്‍, അന്ത്യോദയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടും പെന്ഷന് ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും 10 കിലോ അരി സൗജന്യമായി നല്‍കാനും, ഇതിനായി 100 കോടി മാറ്റി വയ്ക്കാനുമാണ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക