ന്യൂഡല്‍ഹി: കൊവിഡ് 19 രോഗത്തിന് എതിരെ പോരാട്ടം നടത്താന്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് ചൈന. രാജ്യം കൊറോമയ്ക്കെതിരെ പോരാടുമ്ബോള്‍ ഇന്ത്യ നല്കിയ പിന്തുണക്കയ്ക്ക് ചൈന നന്ദിയും അറിയിച്ചു. ഡല്‍ഹിയിലെ ചൈനീസ് എംബസി ഇതുസംബന്ധിച്ച് പ്രസ്താവനയിറക്കുകയായിരുന്നു.
പകര്‍ച്ചവ്യാധി തടയല്‍, നിയന്ത്രണം, രോഗനിര്‍ണയം, ചികിത്സ എന്നിവയിലെ അനുഭവം ഇന്ത്യയിലടക്കം രോഗം പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ചൈന സമയോചിതമായി പങ്കുവെച്ചിട്ടുണ്ടെന്നും എംബസി വ്യക്തമാക്കി.
‘ചൈനീസ് സംരംഭങ്ങള്‍ ഇന്ത്യക്ക് സഹായം നല്കാന് തുടങ്ങി, ഇന്ത്യയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഞങ്ങളുടെ കഴിവിന്റെ പരാമാവധി പിന്തുണയും സഹായവും നല്കാന് തയ്യാറാണ്.’ ചൈനീസ് എംബസി അറിയിച്ചു. ചൈനയും ഇന്ത്യയും ആശയവിനിമയവും സഹകരണവും കാത്തുസൂക്ഷിക്കുകയും പ്രയാസകരമായ സന്ദര്‍ഭങ്ങളില്‍ പകര്‍ച്ചവ്യാധിയെ നേരിടാന്‍ പരസ്പരം പിന്തുണ നല്‍കുകയും ചെയ്തു.
‘പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യന്‍ ജനത വിജയം നേടുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ട്. ഇന്ത്യക്കും മറ്റു രാജ്യങ്ങള്‍ക്കുമൊപ്പം പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം ചൈന തുടരും.’ ചൈനീസ് വക്താവ് പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് ചൈനയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിക്കെതിരായ ചൈനയുടെ പോരാട്ടത്തെ ഇന്ത്യന്‍ ജനത പലവിധത്തില്‍ പിന്തുണച്ചിട്ടുണ്ട്. അതിന് തങ്ങള്‍ അഭിനന്ദനവും നന്ദിയും അറിയിക്കുന്നുവെന്നും എംബസി വക്താവ് പറഞ്ഞു.
നേരത്തെ, ചൈന തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനായി യൂറോപ്പിലേയും ദക്ഷിണേഷ്യയിലേയും രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക