ഖത്തറിലെ കോവിഡ് രോഗബാധിതരുടെ കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്കി ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിര്‍.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 549 കോവിഡ് ബാധിതരില്‍ കൂടുതല്‍ പേരും 20 നും 40 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്.
പുതുതായി രണ്ട് പേര്‍ക്ക് കൂടി രോഗം ഭേദമമായതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 43 ആയി
നിലവില്‍ പതിനെട്ട് പേരാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ വരും മണിക്കൂറുകളില്‍ മാറ്റം വന്നേക്കാം.
രോഗം ഭേദമായി വരുന്നവരില്‍ ജീവിത ശൈലീ രോഗങ്ങളുള്ളവര്‍, കിഡ്നി രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രായം കൂടിയവര്‍ തുടങ്ങി വിഭാഗക്കാരെ പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യില്ല
നിലവിലുള്ള മുന്‍കരുതല്‍ നടപടികളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കുന്ന പക്ഷം അടുത്ത നാലാഴ്ച്ച കൊണ്ട് ഖത്തറിലെ കോവിഡ് രോഗികളുടെ കാര്യത്തില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുല്‍ ലത്തീഫ് അല്‍ ഖല്‍ പറഞ്ഞു
ആഗോള തലത്തില്‍ തന്നെ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ വിഭാഗമാണ് ഖത്തറിനുള്ളത്. ഓരോ പതിനായിരം പേര്‍ക്കും 77.4 എന്ന നിലയില്‍ ഡോക്ടര്‍മാര്‍ രാജ്യത്തുണ്ട്.
അതേസമയം കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
- അവശ്യവസ്തുക്കള്‍ വില്‍ക്കുന്നവയല്ലാത്ത വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിടും
- ഫാര്‍മസികള്‍,ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യവിഭവങ്ങള്‍ പാര്‍സല്‍ ചെയ്യുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിക്കും
- തുറക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ തന്നെ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാവൂ.
- അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം
- സന്ദര്‍ശക വിസയില്‍ രാജ്യത്തുള്ളവരുടെ വിസയെല്ലാം ഒരു മാസത്തേക്ക് പുതുക്കിനല്‍കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക