വാഹനത്തിലിരുന്ന് വെറും അഞ്ചു മിനിറ്റുകൾക്കകം കോവിഡ് പരിശോധന നടത്താനുള്ള സംവിധാനം അബൂദബിയിൽ. പരമാവധി പേർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്താനുള്ള അത്യന്താധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
വളെ പെെട്ടന്ന് കോവിഡ് പരിശോധന നടത്താവുന്ന ഡ്രൈവ് ത്രൂ സംവിധാനത്തിനാണ് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ തുടക്കം കുറിച്ചിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉദ്ഘാടനം നിർവഹിച്ചത്. വാഹനത്തിലിരുന്ന് സ്വയം പരിശോധനയ്ക്കു വിധേയമായിട്ടായിരുന്നു ഉദ്ഘാടനം.
വാഹനമോടിച്ച് ഇവിടെ എത്തുന്നവരുടെ അടുത്ത് ആരോഗ്യപ്രവർത്തകർ എത്തി സ്രവം എടുക്കുകയാണ് ചെയ്യുക.അബുദാബി ആരോഗ്യവിഭാഗമായ സേഹയുടെ സഹായത്തോടെയാണ് കേന്ദ്രത്തിൻെറ പ്രവർത്തനം. കോവിഡ് പരിശോധനക്ക് ഡ്രൈവ് ത്രൂ സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തെ അഞ്ചാമതു രാജ്യമെന്ന പ്രത്യേകത കൂടി ഇതോടെ യു.എ.ഇക്കു സ്വന്തം.
സായിദ് സ്പോർസ് സിറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ ടെന്റിലേക്ക് വാഹനമോടിച്ച് വരുന്നവർക്ക് സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കുകയാണ് ആദ്യഘട്ടം. പിന്നീട് എമിറേറ്റ്സ് ഐഡി സ്കാൻ ചെയ്തശേഷം ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന അടുത്ത പോയിന്റിലേക്കു വാഹനമോടിച്ചുപോകണം.
സ്രവം കൈമാറി ശരീരോഷ്മാവ് രേഖപ്പെടുത്തുന്നതോടെ പരിശോധനാ ഘട്ടം പൂർത്തിയാക്കി മടങ്ങാം. ആറ് മണിക്കൂ നേരം പിന്നിട്ടാൽ ഫലം എസ്എംഎസിലൂടെയും സേഹ ആപ്ലിക്കേഷൻ മുഖേനയും ലഭിക്കും. കേന്ദ്രത്തിന്റെ സേവനം സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക