ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,84,000 കവിഞ്ഞു. വൈറസ്ബാധ മൂലം മരിച്ചവരുടെ എണ്ണം 37,700 കടന്നു. അമേരിക്കയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 3148 ആയി. ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
അമേരിക്കയിലെ സ്ഥിതി സങ്കീര്‍ണമാകുകയാണ്. ഇന്നലെ മാത്രം 19,000- ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,63,000 കടന്നു. മരിച്ചവരുടെ എണ്ണം 3000 കടന്നു.
ഇന്നലെ മാത്രം 500ലധികം ആളുകളാണ് മരിച്ചത്. ഇതില്‍ പകുതിയിലധികം പേര് ന്യൂയോര്‍ക്കിലാണ് മരിച്ചത്. 67,000-ത്തിലധികം ആളുകള്‍ക്കാണ് ന്യൂയോര്‍ക്കില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം സ്പെയിനിലേയും ഇറ്റലിയിലേയും പ്രതിദിന മരണം ഇന്നലെ 800 കവിഞ്ഞു. സ്പെയിനില്‍ ഇന്നലെ മാത്രം തൊള്ളായിരത്തിലധികം പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ നാനൂറിലധികം പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ഫ്രാന്‍സില്‍ മരിച്ചവരുടെ എണ്ണം 3000 കടന്നും.
ജര്‍മ്മന്‍, ബ്രിട്ടന് എന്നിവിടങ്ങളില്‍ നൂറിലധികം ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ രോഗ വിമുക്തരായവരുടെ എണ്ണം 75000തിലെത്തി. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും കുറഞ്ഞിട്ടുണ്ട്. ചൈന സാധാരണ ഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്.
ലോകത്ത് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് എത്തുകയാണ്. പുതുതായി ഇന്നലെ അരലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വിമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരം കടന്നു. ഏഷ്യയില്‍ ഇറാനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക