ആരുമില്ലാത്ത റോഡില്‍ കൂടി തന്റെ പുതുപുത്തന്‍ കാറോടിച്ചത് ഇത്ര പൊല്ലാപ്പാകും എന്ന് യുവാവ് കരുതിയില്ല. കാശ് കൊടുത്ത് വാങ്ങിയ പുത്തന്‍ വണ്ടി ഓടിച്ച് കൊതി തീര്‍ക്കാനാണ് കാസര്‍കോട് ആലമ്ബാടി സ്വദേശി സി.എച്ച്.റിയാസ് ഇന്ന് ശ്രമിച്ചത്. പക്ഷേ നാട്ടുകാര്‍ പിടികൂടി നല്ല തല്ലും കൊടുത്ത് കൈകാലുകള്‍ കെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു. നേരത്തേ വാഹന മോഷണ കേസില്‍ പ്രതിയായ യുവാവാണ് ഇന്ന് നാട്ടുകാരുടെ കയ്യില്‍ പെട്ടത്.
നിയാസ് പുതിയ കാറെടുത്തതിന് തൊട്ട് പിന്നാലെയാണ്ലോക്ഡൗണ് പ്രഖ്യാപിച്ചത്. ആദ്യ ദിവസങ്ങളില്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ച് നിയാസ് വീട്ടിലും കാറ് മുറ്റത്തും കിടന്നു. എന്നാല്‍, പുത്തന്‍ കാറും മുറ്റത്തിട്ട് എത്രനാള്‍ കണ്ടുകൊണ്ട് നില്ക്കും. ഒടുവില്‍ എന്തു വന്നാലും വേണ്ടിയില്ലെന്നു കരുതിയാണ് റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്. ‘കാറോടിച്ച് കൊതി തീര്‍ക്കുക’ എന്നത് മാത്രമായിരുന്നു യുവാവിന്റെ ആവശ്യം. അത് ഒരു അവശ്യ സര്‍വീസ് അല്ലാത്തതിനാല്‍ സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയതുമി്ല. റോഡില്‍ എത്തിയതോടെ പൊലീസ് കൈകാണിച്ചിട്ടു നിര്‍ത്തിയതുമില്ല.
നിരത്തില്‍ വാഹനങ്ങളൊന്നും ഇല്ലാത്തതിനാല്‍ 100-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓട്ടം. തളിപ്പറമ്ബിലെത്തി സ്റ്റേറ്റ് ഹൈവേയില്‍ കയറിപ്പോള്‍ ഓടിക്കാന്‍ നല്ല റോഡ് കിട്ടിയതിന്റെ ആവേശത്തിൽ ഒരു തടസവും മൈന്‍ഡ് ചെയ്തില്ല. ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവില്‍ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏല്പിച്ചത്.
ഫോര്‍ രജിസ്റ്റ്രേഷന് വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകര്‍ത്തു. തളിപ്പറമ്ബ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക