എക്സൈസ് മുൻ ഉദ്യോഗസ്ഥൻ വ്യാജമദ്യ നിർമ്മാണത്തിനിടെ പിടിയിലായി. കായംകുളം എക്സൈസ് നടത്തിയ പരിശോധനയിലാണ് കാപ്പിയിൽ സ്വദേശി ഹാരി ജോൺ പിടിയിലായത്. ഇയാളിൽ നിന്നും 500 ലിറ്റർ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
ഹാരി ജോണിന്റെ കൂട്ടാളിയായ രാഹുൽ എന്ന യുവാവിനെ 28 മദ്യക്കുപ്പികളുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കായംകുളത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജമദ്യ നിർമ്മാണം പിടികൂടിയത്. ഹോളോഗ്രാം, സ്റ്റിക്കറുകൾ, വലിയ കാനുകളടക്കമാണ് എക്സൈസ് സംഘം കണ്ടെത്തിയത്.
വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇയാൾ വ്യാജമദ്യ നിർമ്മാണം നടത്തിയിരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടർന്ന് നേരത്തെ ഇയാളെ എക്സൈസിൽ നിന്ന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക