കൊല്ലം: ഇതരസംസ്ഥാന തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയത് സംശയ രോഗത്തെ തുടര്‍ന്ന്. കൊല്ലം കുണ്ടറ ഇടവട്ടം ശ്രീശിവന്‍ ജംഗ്ഷന് സമീപം കവിത ഭവനില്‍ കവിത(28) ആണ് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് ദീപക്കിന്റെ വെട്ടേറ്റ് മരിച്ചത്.
ഇന്നലെരാത്രി 9.30 ന് വീടിനുപിന്നില്‍ വച്ച് കോടാലി ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെവെട്ടിയത് . കഴുത്തില്‍ ആറോളം വെട്ടുകളേറ്റ കവിത തല്‍ക്ഷണം മരിച്ചു. സംഭവശേഷം രക്ഷപെട്ട പ്രതിയെ ചെറുമൂട് ലക്ഷ്മി സ്റ്റാര്‍ച്ച് ഫാക്ടറി വളപ്പിലെ കാട്ടിനുള്ളില്‍ നിന്നും കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ളപൊലിസ് സംഘമാണ് പിടികൂടിയത്.
പന്ത്രണ്ട് വര്‍ഷം മുന്‍പ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വര്ഷംമുന്പാണ് കവിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ലക്ഷ്മി(9) , കാശിനാഥന്(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്. നിര്‍മ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതുംശ്രദ്ധയില്പ്പെട്ടിരുന്നു. അനാവശ്യ ഫോണ്‍ വിളിയെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക്പതിവായി.
കവിതയുടെ മാതാവ് സരസ്വതിയുടെ അഭ്യര്‍ത്ഥനപ്രകാരം പ്രദേശത്തെ വാര്‍ഡ് മെമ്ബര്‍ ജയകുമാരി സംഭവത്തില്‍ ഇടപെടുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കവിതയില്‍ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി വീടിനു പിന്നില്‍ സംസാരിച്ചു നിന്ന ഇരുവരും ഫോണ്വിളിസംബന്ധിച്ച് വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച് ദീപക് കവിതയെ വെട്ടുകയുമായിരുന്നു.
കഴുത്തില്‍ ആഴത്തില്‍ ആറോളംവെട്ടുകളേറ്റ കവിത തല്‍ക്ഷണം മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിമോര്ച്ചറിയില്. പ്രതിയെ നാളെ കോടതിയിൽ
ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക