കൊല്ലം: പുനലൂരില്‍ രോഗിയായ വയോധികനെ കൊണ്ടുപോകാനെത്തിയ വാഹനം പൊലീസ് തടഞ്ഞു. അവശനായ പിതാവിനെ ഒരു കിലോമീറ്ററോളംം ചുമന്ന് മകന് വാഹനത്തിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂര്‍ തൂക്കു പാലത്തിനടുത്താണ് സംഭവം നടന്നത്.
താലൂക്കാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ രോഗിയായ പിതാവിനേയും കൊണ്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. വാഹനം പൊലീസ് തടഞ്ഞു. രേഖകള്‍ കാണിച്ചെങ്കിലും പൊലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു.
എന്നാല്‍ ഇവരുടെ പക്കല്‍ ആശുപത്രി രേഖകള്‍ ഇല്ലായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അത്യാവശ്യക്കാരേപ്പോലും പൊലീസ് കടത്തിവിടുന്നില്ലെന്നു നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
നേരത്തെ, വയോധികരെ തയരുതെന്നും ആശുപത്രിയിലേക്ക് പോകുന്നവരെ വലയ്ക്കരുതെന്നും പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശത്തിന് വിരുദ്ധമായാണ് ഇപ്പോഴത്തെ സംഭവം നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക