തുണിസ്: കോവിഡ് മഹാമാരിയെ തുരത്താന്‍ ലോകരാജ്യങ്ങള്‍ അടച്ചുപൂട്ടലിലാണ്. ജനങ്ങളോട് വീട്ടിനകത്ത് ഇരിക്കാന്‍ നിരന്തരം നിര്‍ദേശിക്കുകയാണ് അതത് സര്‍ക്കാറുകള്‍. കോവിഡ് വൈറസ് അതിെന്റ സര്‍വ്വശക്തിയുമെടുത്ത് വ്യാപിക്കുമ്ബോള്‍ അത് പ്രതിരോധിക്കാന്‍ അധികാരികളും ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. അതേസമയം, ചിലര്‍ മഹാമാരിയെ വെല്ലുവിളിച്ച് വീട്ടകങ്ങളില്‍ നിന്നും പുറത്തുവന്ന് പട്ടണങ്ങളിലൂടെ ഉലാത്താന്‍ തുടങ്ങിയിട്ടുണ്ട്.
പൊലീസിനെ വിന്യസിച്ച് ബുദ്ധിമുട്ടുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍, അതിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് ആഫ്രിക്കന്‍ രാജ്യമായ തുണീഷ്യ. പൊലീസ് പട്രോളിങ്ങിന് പകരമായി അവര്‍ പരീക്ഷിച്ചിരിക്കുന്നത് റോബോട്ട് പട്രോളിങ്ങാണ്. തലസ്ഥാനമായ തുണിസില് അവര്‍ അത് പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തു.
പിഗാര്‍ഡ് എന്ന പേരായ റോബോട്ട് ഇപ്പോള്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു സ്റ്റാഫ് തന്നെയാണ്. കുഞ്ഞ് ജീപ്പിനെ പോലിരിക്കുന്ന പിഗാര്‍ഡ് ലോക്ഡൗണില്‍ വിജനമായ നഗരത്തിലൂടെ ആരെങ്കിലും ചുമ്മാ നടക്കുന്നുണ്ടെങ്കില്‍ അടുത്തുപോയി ചോദ്യം ചെയ്യും. എന്തിനാണ് വന്നത്..? ഐ.ഡി കാര്‍ഡ് എവിടെ..? ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.
തെര്‍മല്‍ ഇമേജിങ് കാമറയും ലൈറ്റ് ഡിറ്റക്ഷന്‍ ആന്‍ഡ് റേഞ്ചിങ് (LiDAR) എന്നീ സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പിഗാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ലൗഡ്സ്പീക്കറും മൈക്രോഫോണ്‍ സംവിധാനവും അടക്കംവരുന്ന പിഗാര്‍ഡ്, പൊലീസുകാരന് നിയമം തെറ്റിക്കുന്നവരുമായി ഒാഫീസിലിരുന്ന് സംസാരിക്കാനുള്ള സൗകര്യവും പ്രധാനം ചെയ്യുന്നു.
ഇനോവ റോബോട്ടിക്സ് എന്ന പ്രശസ്ത സ്ഥാപനമാണ് പിഗാര്ഡിന്റെ പിന്നില്‍. മുമ്ബ് പല സ്വകാര്യ കമ്ബനികള്‍ക്കും ഇവര്‍ റോബോട്ടുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. ആരോഗ്യ രംഗത്തടക്കം തങ്ങള്‍ യന്തിരന്മാരെ നിര്‍മിച്ച് നല്‍കുന്നുണ്ടെന്ന് ഇനോവ റോബോട്ടിക്സ് ഉന്നത ഉദ്യോഗസ്ഥനായ റാദൗനേ ബെന്‍ ഫര്‍ഹാത് പറഞ്ഞു.
തണീഷ്യയിലെ ആഭ്യന്തര മന്ത്രാലയും പിഗാര്ഡിെന്റ പ്രവര്‍ത്തനം വിശദീകരിക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിഡിയോയില്‍ നഗരത്തില്‍ ചുറ്റുന്ന പൗരനോട് പൊലീസ് കാരണം ചോദിക്കുന്നതായി കാണാം. പൗരന് ഐ.ഡി കാര്‍ഡ് കാണിച്ചുകൊടുക്കാനും പൊലീസുകാരനോട് സംസാരിക്കാനും പിഗാര്ഡില് സംവിധാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക