ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളിൽ 50 മുതൽ 82 ശതമാനം വ്യക്തികൾക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ.രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്കെതിരെയും മുൻകരുതൽ ശക്തമാക്കാൻ അനവധി ജില്ലകളിലെ ആരോഗ്യ വകുപ്പ് മേധാവികൾ നിർദേശിക്കുന്നു.
ശക്തമായ പ്രതിരോധ ശേഷിയുള്ള ആളുകളിൽ പ്രകടമായി ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.വൈറസ് ബാധ ലഘുവാണെങ്കിൽ ,മാരകമല്ലെങ്കിൽ ,രോഗ ലക്ഷണങ്ങളൊന്നും തന്നെ സാധ്യതയില്ല.അവയെ തിരിച്ചറിയാൻ വൈറസ് പരിശോധനയിലൂടെ മാത്രമേ പറ്റൂ എന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
ശരിയായ സമയത്ത് പരിശോധന നടത്തിയില്ലെങ്കിൽ ഇത്തരക്കാരിൽ നിന്നും അവ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
നിരീക്ഷണത്തിൽ കഴിഞ്ഞു വളരെ നാളുകൾ കഴിഞ്ഞു മാത്രം രോഗമുണ്ടെന്ന് തെളിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്.പത്തനംതിട്ട ജില്ലയിൽ,തബ്ലീഗ് ജമാഅത്ത് അംഗങ്ങളോടൊപ്പം ട്രെയിനിൽ യാത്ര ചെയ്തതിനു നിരീക്ഷണത്തിലായ പെൺകുട്ടിയ്ക്ക് 22 ദിവസം കഴിഞ്ഞാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.
പെൺകുട്ടിയ്ക്ക് യാതൊരു രോഗലക്ഷണങ്ങളും പ്രകടമായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് മേധാവികൾ റിപ്പോർട്ട് ചെയ്തിരുന്നു.പഞ്ചാബിലും സമാനമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിയായ രോഗി വിദേശത്തു നിന്നെത്തിയത് 34 ദിവസം മുന്പാണെന്നതും ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ ഗൗരവം വെളിവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക