കൊച്ചി: സ്പ്രിൻക്ലർ കരാറിൽ സംസ്ഥാന സർക്കാരിനു കടുത്ത മുന്നറിയിപ്പു നൽകി ഹൈക്കോടതി. ‘‘കോവിഡ് പകർച്ചവ്യാധി ഒഴിയുമ്പോൾ ഡേറ്റ പകർച്ചവ്യാധി ഉണ്ടാകരുത്, സ്പ്രിൻക്ലർ സോഫ്റ്റ്വെയർ ഉപയോഗിച്ചു ശേഖരിക്കുന്ന ഒരു രേഖയും ചോരുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണ്.’’ – ഹൈക്കോടതി മുന്നറിയിപ്പു നൽകി.
തു സാഹചര്യത്തിലാണ് നിയമ വകുപ്പിന് ഫയൽ കൈമാറാതെ സർക്കാർ കരാറിൽ ഏർപ്പെട്ടത് എന്ന് വ്യക്തമാക്കണം. കമ്പനിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസുണ്ടായാൽ അത് ന്യൂയോർക്കിലാക്കിയത് എന്തുകൊണ്ടെന്നതു വ്യക്തമാക്കണം. ഡേറ്റയുമായി ബന്ധപ്പെട്ട നിയമ സംവിധാനങ്ങൾ ഇന്ത്യയിലുണ്ടായിരിക്കെയാണ് സർക്കാരിന്റെ ഈ നടപടി എന്നും കോടതി വിമർശിച്ചു.
നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് ഉൾപ്പെടെയുള്ളവ കരാർ വ്യവസ്ഥയിൽ ഉണ്ടെന്നു സർക്കാർ വിശദീകരിച്ചെങ്കിലും ഇത് സാധാരണ കരാറുകളിലുള്ള വ്യവസ്ഥയാണെന്നും അത് ലംഘിച്ചാൽ കേസ് നടത്താൻ സർക്കാർ ന്യൂയോർക്കിൽ പോകുമോ എന്നും കോടതി ആരാഞ്ഞു.
‘ഒരു വിവരച്ചോർച്ച ഉണ്ടായാൽ സാധാരണക്കാർ സംസ്ഥാന സർക്കാരിനെയാകും പ്രതിക്കൂട്ടിലാക്കുക. അവർക്ക് ന്യൂയോർക്കിൽ പോയി കേസ് നടത്താൻ പറ്റുമോ? ആരോഗ്യ വിവരങ്ങളുടെ സ്വകാര്യത ഏറെ പ്രധാനപ്പെട്ടതാണ്. ചോരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തവും.’ – കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക