പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താംക്ലാസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളുടെ മൊഴികള്‍ പുറത്ത്. തങ്ങളില്‍ ഒരാളെ സമൂഹ മാധ്യമത്തിലൂടെ കളിയാക്കിയതിന് പകരമായി വിരട്ടാന്‍ വേണ്ടിയാണ് പ്രതികള്‍ അഖിലിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. റബര്‍ തോട്ടത്തിലേക്ക് അഖിലിനെ പ്രതികള്‍ വിളിച്ചു കൊണ്ടു വന്നത് സൈക്കിളിലാണ്. വിരട്ടലിനിടെ ഏറുകൊണ്ട് വീണ അഖില്‍ മരിച്ചെന്നു കരുതിയാണ് കഴുത്തില്‍ വെട്ടിയത്.-കുട്ടിക്കുറ്റവാളികള്‍ നല്കിയ മൊഴി കേട്ട് ചോദ്യം ചെയ്ത പോലീസുകാരും ഞെട്ടി.
വാക്കേറ്റം ഉണ്ടായപ്പോള്‍ പ്രതികള്‍ വലിയ കല്ലെടുത്ത് എറിഞ്ഞു. താഴെവീണ അഖിലിന്റെ ശ്വാസം പോയെന്നു കണ്ട പ്രതികള്‍ വീട്ടിലേക്കു പോയി. കുളിയും ഭക്ഷണവും കഴിഞ്ഞ് കുറച്ചുകഴിഞ്ഞു തിരികെയെത്തി. അഖില്‍ മരിച്ചുവെന്ന് ഉറപ്പാക്കി.
സമീപത്തുനിന്നു കിട്ടിയ കോടാലി കൊണ്ട് കഴുത്തിന്റെ മുന്നിലും പിന്നിലും വെട്ടി. മൃതദേഹം വലിച്ചിഴച്ച് പെട്ടെന്നു ശ്രദ്ധിക്കാത്ത സ്ഥലത്തേക്ക് മാറ്റിയിട്ടു. വീണ്ടും വീട്ടില്‍പ്പോയി രണ്ടു കുടമെടുത്ത് മടങ്ങിവന്നു. സമീപത്തെ തിട്ട ഇടിച്ച് ഇവിടെനിന്നു മണ്ണ് കുടത്തിലാക്കി കൊണ്ടുവന്ന് മൃതദേഹത്തിന് മുകളിലിട്ടു.
മരിച്ചന്ന് ഉറപ്പായിട്ടും കഴുത്തറുത്തത് മൃതദേഹം വേഗം ജീര്‍ണിച്ചു പോകുമെന്ന് കരുതിയാണെന്നാണ് ഇരുവരും നല്കിയ മൊഴി.അങ്ങാടിക്കല്‍ തെക്ക് സ്കൂളിനു സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ അരുംകൊല. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ്-മിനി ദമ്ബതികളുടെ മകന് അഖിലാ(16)ണു കൊല്ലപ്പെട്ടത്.
പ്രതികളായ അങ്ങാടിക്കല്‍ വടക്ക്, കൊടുമണ്‍ മണിമലമുക്ക് എന്നിവിടങ്ങളില്‍നിന്നുള്ള സമപ്രായക്കാര്‍ ആണ് കസ്റ്റഡിയിലുള്ളത്. മൂവരും ഒമ്പതാം ക്ലാസ് വരെ അങ്ങാടിക്കല്‍ സ്കൂളില്‍ ഒന്നിച്ചുപഠിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക